തലയിൽ എറിയുക ഇഷ്ടമാണെന്ന് പറഞ്ഞാൽ ബാറ്റ്സ്മാൻ മരിച്ചാലും കുഴപ്പമില്ല എന്നല്ലേ, അക്തറിന് എതിരെ ആരാധകർ

ഷോയിബ് അക്തർ പാകിസ്ഥാൻ സൃഷ്ടിച്ച ഏറ്റവും സ്വാധീനമുള്ള ബൗളർമാരിൽ ഒരാൾ മാത്രമല്ല, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ രീതിയിൽ പന്തെറിഞ്ഞ ഒരു താരം കൂടിയായിരുന്നു. താരത്തിന്റെ പന്തുകളെ പേടിക്കാതെ ബൗളറുമാർ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ” ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം” എന്നായിരുന്നു താരത്തെ നേരിട്ട താരങ്ങൾ വിശ്വസിച്ചത്.

അസാമാന്യ വേഗതയും അതിനേക്കാൾ മികച്ച കണ്ട്രോളും കൊണ്ട് താരം വെല്ലുവിളിയായി. ഷോർട്- പിച്ച് ബൗൺസറുകൾ ആയിരുന്നു അക്കാലത്തെ താരത്തിന്റെ ഏറ്റവും വലിയ ആയുധം. നിരവധി അനവധി ബാറ്റ്‌സ്മാന്മാർക്ക് താരത്തിന്റെ പന്തുകൾ നേരിട്ട് പരിക്കേറ്റിട്ടുണ്ട്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തന്റെ ഉറ്റ സുഹൃത്തുമായ മുഹമ്മദ് കൈഫുമായി സ്‌പോർട്‌സ്‌കീഡയിൽ നടത്തിയ ഒരു ചാറ്റിൽ, താൻ എന്തുകൊണ്ടാണ് ബൗൺസറുകളെ ഇത്രയധികം ഇഷ്ടപ്പെട്ടതെന്ന് അക്തർ വിശദീകരിച്ചു. താരം പറഞ്ഞു.

“ബൗൺസറുകൾ എറിയുന്നത് എനിക്ക് വലിയ സന്തോഷമായിരുന്നു. കാരണം അവയിൽ നിന്നും ഒഴിഞ്ഞ് മാറാൻ കുരങ്ങുകളെപ്പോലെ താരങ്ങൾ ചാടുന്നത് എനിക്ക് സന്തോഷം നൽകി. കള്ളം പറയുകയല്ല, നല്ല പേസ് എനിക്ക് ഉള്ളതിനാൽ തന്നെ താരങ്ങളുടെ തലക്ക് പന്ത് കൊള്ളിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ഒരു ഫാസ്റ്റ് ബൗളർ എന്ന എനിക്കത് ചെയ്തേ പറ്റു.”

Read more

” എന്റെ പന്തുകൾ നേരിട്ടതിന് ശേഷം താരങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ അവരുടെ ശരീരത്തിൽ നീര് ഉണ്ടായിരിക്കണം.അവർ അത് നോക്കുന്ന സമയത്ത് എന്റെ മുഖം അവരുടെ മുന്നിൽ തെളിഞ്ഞ് വരണം.”