അടുത്ത ധോണി ഞാൻ തന്നെ, 6-7 പൊസിഷൻ ഭാവിയിൽ എന്റെ കൈയിൽ ഭദ്രം

ഇക്കഴിഞ്ഞ ഐപിഎലില്‍ ഫിനിഷറുടെ റോളില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭാവിയില്‍ ലോകോത്തര ഫിനിഷറാവാന്‍ തനിക്കു കഴിയുമെന്ന പ്രത്യാസ പങ്കുവെച്ച് യുവതാരം റിയാന്‍ പരാഗ്. എംഎസ് ധോണിയുടെ വഴിയേ പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും 6-7 പൊസിഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും താരം വെളിപ്പെടുത്തി.

‘ആറ്, ഏഴ് സ്ഥാനങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഒരിക്കലും എളുപ്പമല്ല. ആളുകളുടെ വിചാരം ക്രീസിലെത്തിയാല്‍ ഉടന്‍ തന്നെ ഒരു ടെന്‍ഷനുമില്ലാതെ സിക്സടിക്കാമെന്നാണ്. പക്ഷെ അവര്‍ കരുതുന്നതു പോലെയല്ല കാര്യങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില നല്ല ഇന്നിംഗ്സുകള്‍ കളിക്കാന്‍ എനിക്കു കഴിഞ്ഞു. പക്ഷെ എനിക്കു കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമായിരുന്നു.’

‘ബാറ്റ് ചെയ്യുന്ന പൊസിഷനില്‍ ഞാന്‍ ഹാപ്പിയാണ്. പക്ഷെ സ്വന്തം പ്രകടനത്തില്‍ എനിക്കു വലിയ സന്തോഷമില്ല. ആറ്, ഏഴ് പൊസിഷനുകള്‍ സ്വന്തമാക്കി വയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോക ക്രിക്കറ്റില്‍ തന്നെ ഒരാള്‍ക്കു മാത്രമേ അതിനു കഴിഞ്ഞിട്ടുള്ളൂ. എംഎസ് ധോണിയാണ് അത്.’

‘അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും എന്റെ മനസ്സിലേക്കു വരുന്നില്ല. ഞാനും ധോണിയുടെ വഴിയെ പോകുവാനാണ് ആഗ്രഹിക്കുന്നത്. ഇതുവരെ നേടിയെടുത്ത അനുഭവസമ്പത്തെല്ലാം വരാനിരിക്കുന്ന വര്‍ഷം നന്നായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ’ പരാഗ് പറഞ്ഞു.

Read more

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 183 റണ്‍സ് മാത്രമേ താരത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ.