കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗാംഗുലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അജയ്ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്താത്തതും അതിന് കോഹ്ലി പറയുന്ന ന്യായീകരണവുമാണ് ഗാംഗുലിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

സമീപകാലത്തെ മികച്ച ഫോമിന്റെ അടിസ്ഥാനത്തില്‍ രോഹിത് ശര്‍മ്മയെയും ശിഖര്‍ ധവാനെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ടീമിലെടുത്തത് ശരിയായില്ല. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള അജിന്‍ക്യ രഹാനെയെയും ഓസ്‌ട്രേലിയക്കെതിരെ തിളങ്ങിയ കെ എല്‍ രാഹുലിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണം” ഗാംഗുലി പറയുന്നു.

എന്നാല്‍ കോഹ്ലിയുടെ വിശ്വസ്തരായ ധവാനെയും രോഹിത്തിനെയും അടുത്ത ടെസ്റ്റില്‍ ഒഴിവാക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

കേപ് ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ദയനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 208 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 135 റണ്‍സിനും ടീം ഇന്ത്യ പുറത്തായി. രണ്ടു ഇന്നിംഗ്‌സിലായി ധവാന്‍ 32ഉം രോഹിത്ത് 21ഉം റണ്‍സ് മാത്രമാണെടുത്തത്.

Read more

അതിനിടെ അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, ഇഷാന്ത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ ന്യൂലാന്‍ഡ്‌സില്‍ നെറ്റ്‌സ് പരിശീലനത്തിനിറങ്ങി . ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ശ്രീധര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട പരിശീലനം. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.