പാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി, സൂപ്പർ താരം കലിപ്പിൽ

പാകിസ്ഥാൻ ക്രിക്കറ്റിൽ വലിയ പൊട്ടിത്തെറി. നൗയകൻ ബാബർ അസമും സെലക്ഷൻ കമ്മിറ്റി ചെയര്മാൻ യർമാൻ മുഹമ്മദ് വാസീമുമാണ് തമ്മിലാണ് തർക്കമുണ്ടായത്. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് മുന്നോടിയായിട്ടാണ് പ്രശ്നം രൂക്ഷമായത്.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള മധ്യനിരയിൽ സ്പെഷ്യലിസ്റ്റ് ഓപ്പണർ ഷാൻ മസൂദിനെ ഉൾപ്പെടുത്തണമെന്ന സെലക്ടർമാരുടെ ചെയർമാൻ മുഹമ്മദ് വാസിമിന്റെ അഭ്യർത്ഥന പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നിരസിക്കുക ആയിരുന്നു. യാതൊരു കാരണവശാലും മധ്യനിരയിൽ താരത്തെ കളിപ്പിക്കില്ല എന്ന് ബാബർ ഉറപ്പിച്ചതോടെ തർക്കത്തിന്റെ വാർത്ത പുറംലോകം അറിയുക ആയിരുന്നു.

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും ട്വന്റി 20 മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം നടത്തുന്ന താരത്തെ മുഹമ്മദ് വസീം കാണുക ആയിരുന്നു. താരത്തിന്റെ ഹിറ്റിങ് സ്കിൽ ട്വന്റി 20 മത്സരങ്ങൾക്ക് ആയിരിക്കനം കൂടുതൽ അനുയോജ്യം ആയിരിക്കുമെന്ന് കണ്ടെത്തിയ ചെയര്മാൻ ബാബറിനെ സമീപിക്കുക ആയിരുന്നു.

ഓപ്പണർ ആയിട്ടുള്ള താരം മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയാൽ വരാനിരിക്കുന്ന ലോകകപ്പിൽ അത് തങ്ങൾക്ക് ഉപകാരമായിരിക്കുമെന്ന് പറഞ്ഞപ്പോൾ ബാബർ അത് നിരസിച്ചു. മധ്യനിര ബാറ്റ്‌സ്മാൻ എന്ന നിലയിൽ ഷാനിനെ ടീമിൽ ഉൾപ്പെടുത്തുന്നത് മറ്റ് താരങ്ങളോടും സ്ഥാനത്തിനായി മത്സരിക്കാൻ നാളുകളായി നിൽക്കുന്നവരോടും ചെയ്യുന്ന ചതി ആയായിരിക്കുമെന്നും ബാബർ പറഞ്ഞു.

“ഷാൻ മസൂദ് ഓപ്പണറാണ്. അവനെ ഇപ്പോൾ 5 -6 സ്ഥാനത്ത് ഒകെ ബാറ്റ് ചെയ്യിപ്പിച്ചാൽ മറ്റ് താരങ്ങളോട് ചെയ്യുന്ന ചതി ആയിരിക്കും. അവനെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, അവസരം കൊടുക്കും ,” ബാബർ ലാഹോറിൽ പറഞ്ഞു.