ഇങ്ങനെയും ഉണ്ടോ ഒരു ആക്രാന്തം, ഒരു ഓവർ എറിയാൻ വന്നിട്ട് നായകൻ മടുത്തിട്ടും അയാൾ നിർത്തിയില്ല; ഒരിക്കലും അവസാനിക്കില്ല എന്ന് തോന്നിയ ഒരു ഓവറിൽ പിറന്നത് ഒരു റെക്കോഡ്

വിചിത്രമായ ക്രിക്കറ്റ് റെക്കോർഡുകൾ സ്വന്തം ആയിട്ടുള്ള രാജ്യമാണ്’ പാകിസ്ഥാൻ. ഒരു നോ-ബോൾ അല്ലെങ്കിൽ വൈഡ് എന്നത് നിയമവിരുദ്ധമായ ഒരു ഡെലിവറി ആണ്, നിയമാനുസൃതമായ 6 പന്തുകൾ എറിഞ്ഞാൽ മാത്രമേ ഓവർ പൂർണ്ണമാകൂ. പക്ഷെ പാകിസ്താന്റെ മുഹമ്മദ് സമിക്ക് ഈ നിയമം അറിയില്ലെന്ന് തോന്നുന്നു.

2004 ൽ ബംഗ്ളദേശിന് എതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിലാണ് സമി ഒരു ബൗളറും ആഗ്രഹിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയത്. ഓവറിൽ 17 പന്തുകളാണ് താരം എറിഞ്ഞത്. അതിൽ ഏഴ് വൈഡുകളും 4 നോബോളുകളും എറിഞ്ഞ താരം 22 റൺസാണ് വിട്ടുനൽകിയത്.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഇത്ര അധികം ബോളുകൾ ഒരു ഓവറിൽ പിറന്നിട്ടില്ല. സ്ഥിരത ഇല്ലായ്മയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രശ്നം. മികച്ച വേഗവും ലെങ്തും ഉണ്ടായിരുന്ന താരത്തിന് കരിയറിന്റെ ഒരു ഘട്ടത്തിലും സ്ഥിരത നിലനിർത്താൻ സാധിച്ചല്ല,

Read more

സമിയുടെ കരിയറിൽ താരത്തിന് അവസരങ്ങൾ കുറയാൻ തന്നെ കാരണം ഈ സ്ഥിരത കുറവാണ്. 2016 ൽ തന്നെ താരം ക്രിക്കറ്റിൽ നിന്ന് വിശ്രമിക്കുകയും ചെയ്യും.