ഹോള്‍ഡര്‍ തീ തുപ്പി; വേഗമൊതുങ്ങി ഇംഗ്ലണ്ട്

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 204-നു പുറത്ത്. 42 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജെന്‍സണ്‍ ഹോര്‍ഡറാണ് ആതിഥേയരെ അതിവേഗം ചുരുട്ടിക്കെട്ടിയത്. 62 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ഷാനോണ്‍ ഗബ്രിയേലും ഇംഗ്ലണ്ടിന്റെ തകര്‍ച്ച വേഗത്തിലാക്കി.

ഇംഗ്ലണ്ടിന് ഇന്നലെ തുടക്കം മുതലെ വിക്കറ്റ് നഷ്ടപ്പെട്ടു. 6-ാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും (43) ജോസ് ബട് ലറും (35) 67 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് പ്രതീക്ഷ നല്‍കിയ കൂട്ടുകെട്ട്. സ്റ്റോക്‌സിനെ വീഴ്ത്തി ഹോള്‍ഡര്‍ ഇവിടെ രക്ഷകനായി. സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

England vs West Indies 2020, 1st Test, Day 2: Report - Jason ...

ഒന്നിന് 35 എന്ന നിലയില്‍ ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ 3 പേരെ ഗബ്രിയേല്‍ പുറത്താക്കിയപ്പോള്‍ പിന്നീടുള്ള 6 പേരെ ഹോള്‍ഡര്‍ പറഞ്ഞയച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ടാം ദിനത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലാണ്. 147 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന് ഇപ്പോള്‍ ഉള്ളത്.

ENG vs WI, 1st Test Highlights: West Indies end Day 2 at 57/1 ...

28 റണ്‍സെടുത്ത കാംപ്ബെല്ലിനെ ആണ് വിന്‍ഡീസിന് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സണാണ് വിക്കറ്റ്. 14 റണ്‍സുമായി ബ്രാത്വെയ്റ്റും അക്കൗണ്ട് തുറക്കാതെ ഷായ് ഹോപ്പുമാണ് ക്രീസില്‍.