ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.ഇനിയും ഒരു മത്സരം മാത്രം ശേഷിക്കെ രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചു എന്നുതന്നെ പറയാം. ഇന്ന് ട്വന്റി 20 യിലെ തന്നെ ഏറ്റവും മികച്ച താരമായി വിലയിരുത്തപ്പെടുന്ന ജോസ് ബട്ട്ലറുടെ സാന്നിധ്യം ടീമിനെ അപകടകാരികളാക്കുന്നു. ചഹൽ – അശ്വിൻ എന്നിവരും കൂടി ചേരുമ്പോൾ ടീമിനി തോൽപ്പിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും ടീമിനായി ഒന്നും ചെയ്യാൻ സാധികാത്ത താരമായ പരാഗ് മാത്രമാണ് ദുർബലകണി എന്ന് പറയാം. രാജസ്ഥാൻ ജയിച്ചാലും ടോട്ടാലും ട്രോളുകളിൽ നിറയുന്ന ഒരു മുഖമാണ് പരാഗിന്റെ.
കെജിഎഫ് 2ലെ ഡയലോഗ് കൂട്ടിച്ചേര്‍ത്തൊക്കെയാണ് പരാഗിനെതിരേ ട്രോളുകള്‍ ഉയരുന്നത്. ‘ഞാന്‍ രാജസ്ഥാനെ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ രാജസ്ഥാന്‍ എന്നെ ഇഷ്ടപ്പെടുന്നു’ എന്നൊക്കെയാണ് പരാഗിന്റെ ചിത്രത്തോടൊപ്പം ട്രോളുകള്‍ ഉണ്ടായിരിക്കുന്നത്. അതുപോലെ രാജസ്ഥാന്റെ ചുരുക്ക പേര് ” RR ” എന്നുള്ള ടാറ്റൂ ചെയ്തതിനാൽ താരത്തെ അടുത്ത മാച്ചിലും ഉൾപ്പെടുത്തിയെന്ന ട്രോളും,” ഈ ടീമിന് കണ്ണുതട്ടാതിരിക്കാൻ ആയിരിക്കുമോ എന്നെ ടീമിൽ എടുത്തത്” എന്ന ട്രോളും ഒകെ പിറന്നു.
ഈ സീസണിൽ ഒരു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനം ഉണ്ടായെങ്കിലും ബാക്കി മത്സരങ്ങളിൽ ഒകെ താരം നിരാശപ്പെടുത്തി. ഇന്നലെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ക്യാച്ചുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പരാഗ് വീണ്ടും വിമര്‍ശനം നേരിടുന്നത്. സ്റ്റോയിനിസിന്റെ ക്യാച്ച് പരാഗ് ലോങ് ഓണില്‍ കൈയിലൊതുക്കുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ പിച്ച് ചെയ്തിരുന്നുവെന്നത് വ്യക്തമായിരുന്നു . പിന്നീട് അവസാന ഓവറില്‍ സ്‌റ്റോയിനിസിനെ പരാഗ് തന്നെ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ തേര്‍ഡ് അംപയറെ പരിഹസിക്കുന്ന രീതിയിലാണ് യുവതാരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
വെറുതെ അല്ല ഇവനെ വാവ എന്ന് വിളിക്കുന്നത്, കൊച്ച് പിള്ളേർ വരെ ഇതിലും പക്വത കാണിക്കും, ക്യാച്ച് എടുക്കാൻ മാത്രം ഒരുത്തൻ ടീമിൽ , തുടങ്ങി നീളുന്നു പരിഹാസങ്ങൾ. മന്റേറ്റര്‍മാരായ മാത്യു ഹെയ്ഡനും ഇയാന്‍ ബിഷപ്പുമടക്കം പരാഗിനെ വിമര്‍ശിച്ചു. യുവതാരത്തിനോട് ഒരു ഉപദേശം. ക്രിക്കറ്റ് വളരെ ദീര്‍ഘ ഭാവിയുള്ള കളിയാണ്. അതുകൊണ്ട് തന്നെ സ്വഭാവം നന്നാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. റിയാന്റെ ആഘോഷം അനവസരത്തിലുള്ളതായിരുന്നെന്നും യാതൊരു ആവശ്യവും ഇല്ലാത്തതായിരുന്നുവെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
Read more
പരാഗിന് ലീഗിൽ ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല., ആവറേജ് ആകെ 11 മാത്രമേ ഒള്ളു. എന്ത് കണ്ടിട്ടാണ് 3 കോടിക്ക് അയാളെ എടുത്തത് എന്നറിയില്ല. നമ്മൾ കാണാത്ത എന്തോ രാജസ്ഥാൻ കണ്ടിട്ടുണ്ട്. അല്ലെങ്കിൽ അയാളെ ഇങ്ങനെ സപ്പോർട്ട് ചെയ്യില്ല. എന്തായലും ഏറ്റവും മികച്ചത് നല്കാൻ അയാൾക്ക് സാധിക്കട്ടെ.” ആകാശ് ചോപ്ര നേരത്തെ പറഞ്ഞിരുന്നു.