കോഹ്ലിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി

ഒടുവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും ദേശസ്‌നേഹം ചെയ്ത് ബിജെപി. മധ്യപ്രദേശിലെ ബിജെപി നേതാവും എംഎല്‍എയുമായ പന്ന ലാല്‍ ലക്ഷ്യ ആണ കാഹ്ലി ദേശസ്നേഹി അല്ലെന്ന പ്രസ്താവനയുമായി രംഗത്തു വന്നത്. അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതാണ് ബിജെപി എംഎല്‍എയെ പ്രകോപിപ്പിച്ചത്.

സ്വന്തം മണ്ഡലത്തില്‍ “സ്‌കില്‍ ഇന്ത്യ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് എംഎല്‍എ വിരാട് കൊഹ്ലിയെ കടന്നാക്രമിച്ചത്. ഇന്ത്യയില്‍ കളിച്ചാണ് വിരാട് കോഹ്ലി വലിയ ധനികനായത്. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഇന്ത്യ പോരത്രേ? എന്താ, കാശുകാരനായപ്പോള്‍ ഇന്ത്യ തൊട്ടുതീണ്ടാന്‍ പറ്റാത്ത ഇടമായോ? എന്ന് ചോദിച്ചു തുടങ്ങിയ പന്ന ലാല്‍ പിന്നീട് വിരാട് ചെയ്തത് ദേശദ്രോഹം ആണെന്നും കൂട്ടിച്ചേര്‍ത്തു.

ഇതിഹാസ നായകന്‍മാരായ കൃഷ്ണനും, രാമനും, വിക്രമാദിത്യനും, യുധിഷ്ഠിരനും പോലും വിവാഹം നടത്തിയത് ഇന്ത്യയിലാണെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ ഇന്ത്യ വിട്ട് മറ്റൊരിടം തേടിയ വിരാട് ദേശസ്‌നേഹി അല്ലെന്നുമായിരുന്നു പന്ന ലാലിന്റെ പരാമര്‍ശം.

ഡിസംബര്‍ 11നായിരുന്നു വിരാട് കോഹ്ലിയും ബോളിവുഡിന്റെ പ്രിയനടിയും കാമുകിയുമായ അനുഷ്‌ക ശര്‍മയും വിവാഹാഹിതരായത്. ഇറ്റലിയിലെ മിലാനിലെ സുഖവാസ കേന്ദ്രമായ ടസ്‌കനില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. 2013ല്‍ ഒരു പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ മൊട്ടിട്ട ക്രിക്കറ്റ്‌ബോളിവുഡ് പ്രണയത്തിന്റെ സാക്ഷാത്കാരമായിരുന്നു വിവാഹം. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസകേന്ദ്രങ്ങളിലൊന്നായ ടസ്‌കനിലെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു ചടങ്ങുകള്‍ നടന്നത്.