ബാബറും റിസ്വാനുമൊന്നും എന്നും കാണില്ല, അക്കാര്യത്തിൽ ഇന്ത്യയെ കണ്ടുപഠിക്കണം; പാകിസ്ഥാൻ ടീമിന് ഉപദേഹവുമായി സൂപ്പർതാരം

മുൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് (പിസിബി) ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് കണ്ടുപഠിക്കാനും ബെഞ്ച് സ്‌ട്രെങ്ത് കോട്ടൺ വേണ്ട നടപടികൾ സ്വാവെകരിക്കാനും അഭ്യർത്ഥിച്ചു. പാകിസ്ഥാൻ വർത്തമാനകാലത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നും ഭാവിയിലേക്ക് ശ്രദ്ധിക്കുന്നില്ലെന്നും കനേരിയ പറയുന്നു .

2022ലെ ഏഷ്യാ കപ്പിന്റെ മാർക്വീ പോരാട്ടത്തിൽ ആഗസ്ത് 28ന് ദുബായിൽ വെച്ച്‌ പാകിസ്ഥാൻ ചിരവൈരികളായ ഇന്ത്യയെ നേരിടും. ഈ രണ്ട് ടീമുകളും ഒരേ വേദിയിൽ അവസാനമായി ഏറ്റുമുട്ടിയ ടി20 ലോകകപ്പിനിടെയാണ് ബാബർ അസമിന്റെ ആളുകൾ മെൻ ഇൻ ബ്ലൂ ടീമിനെ തകർത്തത് 10 വിക്കറ്റിന് ആയിരുന്നു.

2022-ലെ ഇന്തോ-പാക് ഏഷ്യാ കപ്പ് പോരാട്ടത്തിന്റെ പ്രിവ്യൂവിൽ കനേരിയ പാകിസ്ഥാന്റെ തയ്യാറെടുപ്പില്ലായ്മയെക്കുറിച്ച് വിലപിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

“കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം പാകിസ്ഥാൻ വളരെ കുറച്ച് ടി20കളേ കളിച്ചിട്ടുള്ളൂ. അവർ ഏഴിൽ കളിച്ചു ആറിൽ ജയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു വലിയ ടി20 മത്സരം കളിച്ച അവർ അതും തോറ്റു. താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യ 24 മത്സരങ്ങൾ കളിച്ചു, 20 വിജയിച്ചു (കൃത്യമായി പറഞ്ഞാൽ 19). ഇന്ത്യയുടെ അനുപാതം വളരെ കൂടുതലാണ്, അവർ കൂടുതലും അവരുടെ ബി, സി ടീമുകളിലാണ് കളിച്ചിട്ടുള്ളത്. രോഹിത് ശർമ്മ പറഞ്ഞതുപോലെ, ഇന്ത്യ ഒരു ബെഞ്ച് ശക്തി സൃഷ്ടിക്കുന്നു.”

ഇന്ത്യയുടെ ആസൂത്രണത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്തുകൊണ്ട് മുൻ ക്രിക്കറ്റ് താരം ചൂണ്ടിക്കാട്ടി:

“ഇന്ത്യ ഭാവിയിലേക്ക് നോക്കുകയാണ്. നിർഭാഗ്യവശാൽ, പാകിസ്ഥാൻ സമാനമായ രീതിയിൽ ചിന്തിക്കുന്നില്ല. ഒരു ബെഞ്ച് ശക്തി സൃഷ്ടിക്കുന്നതിൽ പാകിസ്താന് യാതൊരു ശ്രദ്ധയുമില്ല. യുവതാരങ്ങൾക്ക് അവസരം നല്കാൻ ടീം ധൈര്യം കാണിക്കണം. നെതർലൻഡ്‌സ് പര്യടനത്തിൽ അവർക്ക് യുവതാരങ്ങൾക്ക് ചില അവസരങ്ങൾ നൽകാമായിരുന്നു.”

ഓഗസ്റ്റ് 16 മുതൽ 21 വരെ നെതർലൻഡിൽ പാകിസ്ഥാൻ മൂന്ന് ഏകദിനങ്ങൾ കളിക്കും. പരമ്പരക്ക് മുഴുവൻ കരുത്തുള്ള ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചു.