ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ കളിക്കാൻ എത്തുന്നത് 1998-നു ശേഷം ആദ്യം ; പരമ്പരയുടെ തുടക്കത്തിലേ കല്ലുകടി

കാല്‍ നൂറ്റാണ്ടിന് ശേഷമാണ് കങ്കാരുപ്പട പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്നത്. രണ്ടുദിവസം കഴിഞ്ഞ്് നടക്കാനിരിക്കുന്ന പരമ്പരയെ ലോകം മുഴുവനുമുള്ള ക്രിക്കറ്റ്‌പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ കല്ലുകടിച്ച്്ഓസീസ് ടീമംഗത്തിന് വധഭീഷണി. ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്ടന്‍ അഗറിന് നേരെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പങ്കാളിയുടെ സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് സന്ദേശം വന്നത്. ഇത് ഭര്‍ത്താവിനുള്ള മുന്നറിയിപ്പാണെന്നും കുട്ടികള്‍ക്ക് അച്ഛനെ നഷ്ടമാകുമെന്നും   ഭര്‍ത്താവ് പാക്കിസ്ഥാനിലേക്കു വന്നാല്‍ ജീവനോടെ തിരിച്ചുപോകില്ലെന്നുമായിരുന്നു സന്ദേശം. ആഷ്ടന്‍ അഗറിന്റെ പങ്കാളി മഡെലൈന്റെ അക്കൗണ്ടിലേക്കാണ് സന്ദേശം വന്നത്.

അജ്ഞാത അക്കൗണ്ടില്‍നിന്നായിരുന്നു സന്ദേശം വന്നത്. ഇതോടെ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ചരിത്രപരമായ ടെസ്റ്റിന് എത്തിയ ഓസ്‌ട്രേലിയയ്ക്ക് പാകിസ്ഥാന്‍ ഒരുക്കിയിരിക്കുന്ന സുരക്ഷയില്‍ സംശയമില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അറിയിച്ചു.

2008 ല്‍ ശ്രീലങ്കന്‍ ടീം പാകിസ്ഥാനില്‍ ആക്രമിക്കപ്പെട്ടതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ്് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ പാകിസ്ഥാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ഒട്ടേറെ ടീമുകളാണ് പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന നിലപാട് എടുത്തത്്.

അടുത്തിടെ ന്യുസിലന്റും ഇംഗ്‌ളണ്ടും വരെ തീരുമാനിച്ച ശേഷം പരമ്പര ഒഴിവാക്കിയിരുന്നു. അക്കൗണ്ടിലേക്കു സന്ദേശം എത്തിയ കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്രിക്കറ്റ് പാകിസ്ഥാന്‍ എന്നിവയെ ധരിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 4-8 വരെ റാവല്‍പിണ്ടിയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 1998നു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ പര്യടനം നടത്തുന്നത്. ഭീഷണി തല്‍ക്കാലം കാര്യമായെടുക്കുന്നില്ലെന്നും പരമ്പരയുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്.