പകരംവീട്ടി കലിപ്പടക്കി ഇംഗ്ലണ്ട്; ഓസീസിനെ നാണം കെടുത്തി

ആഷസ് പരമ്പരയിലെ തോല്‍വിക്ക് ഏകദിനത്തില്‍ പകരം വീട്ടി ഇംഗ്ലണ്ട്. ആതിഥേയരായ ഓസ്ട്രേലിയയെ നാണം കെകെടുത്തി ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

പെര്‍ത്തില്‍ നടന്ന മൂന്നാം ഏകദിന മല്‍സരത്തില്‍  ഓസീസിനെ 15 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് മൂന്ന് ജയങ്ങള് സ്വന്തമാക്കി.

മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ആറ് വിക്കറ്റിന് 302 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക്  50 ഓവറില്‍ ആറ് വിക്കറ്റിന് 286 റണ്‍ഡസെടുക്കാനെ കഴിഞ്ഞുള്ളു.

രണ്ട് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരുടെ ബൗളിങാണ് വിജയം നേടുന്നതില്‍ നിന്ന് ഓസീസിനെ തടുത്തത്. അര്‍ധ സെഞ്ച്വറിയോടെ ആരോണ്‍ ഫിഞ്ചും (62), മിച്ചല്‍ മാര്‍ഷും (55), മാര്‍ക്കസ് സ്റ്റോണിസും (56) പൊരുതി നോക്കിയെങ്കിലും ഓസീസിനെ വിജയിപ്പിക്കാനായില്ല.നേരത്തെ വെടിക്കെട്ട് സെഞ്ച്വറി നേടിയ ജോസ് ബട്‌ലറുടെ (100*) ബാറ്റിങാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായത്. ക്രിസ് വോക്‌സ് (53*) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ബട്‌ലറാണ് കളിയിലെ താരം.