ആര്‍ച്ചര്‍ക്ക് കോളടിച്ചു, മൊയിന്‍ അലിയ്ക്കും ആദില്‍ റാഷിദിനും തിരിച്ചടി

ഏകദിന ലോക കപ്പിന് പിന്നാലെ ടെസ്റ്റ് അരങ്ങേറ്റവും സംഭവബഹുലമാക്കിയ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് കോളടിച്ചു. മൂന്ന് ഫോര്‍മാറ്റിലും ആര്‍ച്ചറുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് കരാറിലെത്തി. ടെസ്റ്റില്‍ 10 താരങ്ങള്‍ക്കും ഏകദിനത്തില്‍ 12 താരങ്ങള്‍ക്കും മാത്രമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഈ സീസണില്‍ കരാര്‍ പുതുക്കിയത്.

ലോക കപ്പില്‍ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്ന ആര്‍ച്ചര്‍ 20 വിക്കറ്റാണ് നേടിയത്. ആഷസില്‍ നാല് ടെസ്റ്റുകളില്‍ 22 വിക്കറ്റും ആര്‍ച്ചര്‍ നേടി. ഈ വര്‍ഷം ആദ്യമാണ് ഇംഗ്ലണ്ടിനായി കളിക്കാനുള്ള അനുമതി കരീബിയന്‍ വംശജനായ ആര്‍ച്ചര്‍ക്ക് ലഭിച്ചത്.

ആഷസില്‍ ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്ന റോറി ബേണ്‍സിനും ടെസ്റ്റ് കരാര്‍ ലഭിച്ചു. ബാറ്റ്‌സ്മാന്‍ ജോ ഡെന്‍ലിക്ക് പരിമിത ഓവര്‍ കരാര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മൂന്ന് ഫോര്‍മാറ്റിലും കരാറുണ്ടായിരുന്നു. മൊയിന്‍ അലിയും ആദില്‍ റാഷിദും ടെസ്റ്റ് കരാറില്‍ നിന്ന് പുറത്തായി.

ഏകദിന കരാറില്‍ നിന്ന് അലക്സ് ഹെയ്ല്‍സ്, ലയാം പ്ലന്‍കറ്റ്, ഡേവിഡ് വില്ലി എന്നിവര്‍ പുറത്തായിട്ടുണ്ട്. ടോം കറന്‍, ജാക്ക് ലീച്ച് എന്നിവര്‍ക്ക് ഇന്‍ക്രിമെന്റല്‍ കരാറും നല്‍കിയിട്ടുണ്ട്.

Test contracts: J. Anderson (Lancashire), J. Archer (Sussex), J. Bairstow (Yorkshire), S. Broad (Nottinghamshire), R. Burns (Surrey), J. Buttler (Lancashire), S. Curran (Surrey), J. Root (Yorkshire), B. Stokes (Durham), C. Woakes (Warwickshire).

White-ball contracts: M. Ali (Worcestershire), J. Archer (Sussex), J. Bairstow (Yorkshire), J. Buttler (Lancashire), J. Denly (Kent), E. Morgan (Middlesex), A. Rashid (Yorkshire), J. Root (Yorkshire), J. Roy (Surrey), B. Stokes (Durham), C. Woakes (Warwickshire), M. Wood (Durham).

Read more

Increment contracts: T. Curran (Surrey), J. Leach (Somerset).