രണ്ടാം ടെസ്റ്റ്: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്‌

നാഗ്പൂര്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എന്ന നിലയിലാണ്.

13 റണ്‍സെടുത്ത സമരവിക്രമയാണ് പുറത്തായത്. ഇശാന്ച് ശര്‍മ്മയുടെ പന്തില്‍ പൂജാര പിടിച്ചാണ് വിക്രമ പുറത്തായത്.

ആദ്യ ടെസ്റ്റ് സമനിലയായതോടെ, മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്നു ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. കൊല്‍ക്കത്ത ടെസ്റ്റില്‍ എട്ടു വിക്കറ്റു വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സ് നേടിയ ശിഖര്‍ ധവാനും ടീമിലില്ല.

ഭുവനേശ്വറിന് പകരം ഇശാന്ത് ശര്‍മ്മയും ധവാന് പകരം മുരളി വിജയും ആണ് ടീമില്‍. മുഹമ്മദ് ഷമ്മിയും പുറത്തായി. പകരം രോഹിത്ത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ ടെസറ്റില്‍ നിറംമങ്ങിയ ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ശ്രീലങ്കയും സമനിലയിലാണ് പിരിയുകയായിരുന്നു. വെളിച്ചക്കുറവും മഴയും ആണ് ഇന്ത്യയുടെ വിജയത്തിന് വിഘാതമായത്.