കുവൈറ്റില്‍ പൊതു അവധി നീട്ടി; നിയന്ത്രണങ്ങളില്‍ ഇളവ്

കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ മെയ് 28 വരെ പ്രഖ്യാപിച്ചിരുന്ന പൊതുഅവധി ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം. ഇതോടൊപ്പം തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിന്റെ ആദ്യപടിയായി കര്‍ഫ്യൂവില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളികളില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ഒന്നാംഘട്ട ഇളവുകളുടെ ഭാഗമായി നിലവിലെ മുഴുവന്‍ സമയ കര്‍ഫ്യൂ ഈ മാസം 30-നു അവസാനിക്കും. പകരം മെയ് 31 മുതല്‍ രാത്രികാല 12 മണിക്കൂര്‍ കര്‍ഫ്യൂ നിലവില്‍ വരും. വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 വരെ ആണ് കര്‍ഫ്യൂ. ഇതോടൊപ്പം കൂടുതല്‍ കോവിഡ് വ്യാപനം ഉണ്ടായ പ്രദേശങ്ങളായ ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന്‍ ഹവല്ലി എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ഐസൊലേഷന്‍ നടപ്പാക്കും.

മെയ് 31 മുതല്‍ പ്രവര്‍ത്തനാനുമതി ഉള്ള മേഖലകള്‍

Read more

* ക്‌ളീനിംഗ്, മെയിന്റനന്‍സ്, ഷിപ്പിംഗ്, ഗ്യാസ്, ലാന്‍ഡ്രി തുടങ്ങിയ സേവനമേഖലകള്‍
* റെസ്റ്റോറന്റ്, കോഫീ ഷോപ്പുകള്‍ (ഡ്രൈവ് ത്രൂ മാത്രം)
* ജംഇയ്യകള്‍ (കോ ഓപറേറ്റിവ് മാര്‍ക്കറ്റുകള്‍), ബഖാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റേഷന്‍ സ്റ്റോറുകള്‍
* ഫാക്ടറികള്‍, വ്യാവസായിക ഉത്പാദനകേന്ദ്രങ്ങള്‍
* ഇന്റര്‍നെറ്റ് ടെലഫോണ്‍ കമ്പനികള്‍
* കമ്പനികളുടെയും സ്ഥാപങ്ങളുടെയും ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസ്
* സ്വകാര്യ ആശുപത്രികള്‍ , ഡിസ്‌പെന്‍സറികള്‍ ക്ലിനിക്കുകള്‍
* ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് , സ്‌പെയര്‍ പാര്‍ട്‌സ് , കാര്‍വാഷിംഗ്