സൗദി പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 35 വര്‍ഷത്തിന് ശേഷം ആദ്യം എത്തുന്നത് സൂപ്പര്‍ താരത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം

പുതിയ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണത്തിലെത്തിയതോടെ സൗദി ജനതയ്ക്ക് മാറ്റത്തിന്റെ കാലമാണ്. അത്തരത്തില്‍ കൈവന്ന ഒരു സുപ്രധാന മാറ്റമാണ് മൂന്നര പതിറ്റാണ്ടിന് ശേഷം സൗദിയില്‍ വെള്ളിത്തിര വീണ്ടും തെളിയുന്നു എന്നത്. സൗദിയില്‍ തിയെറ്റര്‍ നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കുകയും ചെയ്തു.

ഇതോടെ ഇന്ത്യന്‍ സിനിമയ്ക്കും സൗദിയിലേക്ക് എത്താനുള്ള വഴി തുറന്നിരിക്കുകയാണ്. സൗദിയില്‍ ആദ്യം പ്രദര്‍ശനത്തിനായി എത്തുന്ന ഇന്ത്യന്‍ സിനിമ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ബ്രമാണ്ഡചിത്രം 2.0 ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമാ ലോകത്ത് വമ്പന്‍ വിജയം നേടിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.

1980 ലാണ് മതപണ്ഡിതന്മാരുടെ നിര്‍ദേഷ പ്രകാരം സൗദിയില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തലാക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്നായിരുന്നു വിശദീകരണം. സല്‍മാന്‍ രാജാവിന്റെ ഈ പുതിയ തീരുമാനം സിനിമ വ്യവസായത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ സിനിമ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതുന്നത്. 2030 ഓടെ 2000 സ്‌ക്രീനുകളുള്ള 300 തിയറ്ററുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗദി ഭരണകൂടം.