പ്രധാനമന്ത്രിയുടെ ഫെയ്‌സ്ബുക്ക് വീഡിയോ നീക്കംചെയ്ത സംഭവം; ക്ഷമാപണം നടത്തി മെറ്റ, വിശദീകരണം തേടി കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച സെൽഫി വീഡിയോ താൽക്കാലികമായി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കംചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ അബദ്ധത്തിൽ നീക്കംചെയ്യപ്പെട്ടതെന്നും പ്രശ്നം പരിഹരിച്ച ശേഷം വീഡിയോ പുനഃസ്ഥാപിച്ചതായും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.
‘സാങ്കേതിക പിഴവ് മൂലമാണ് ഉള്ളടക്കം താൽക്കാലികമായി നീക്കംചെയ്യപ്പെട്ടത്. പ്രശ്നം പരിഹരിച്ചതിന് പിന്നാലെ വീഡിയോ വീണ്ടും പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്’ എന്നാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം. അതേസമയം, സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വിദ്യാർത്ഥികളെ നേരിട്ട് അഭിസംബോധന ചെയ്ത് സമാധാനപരമായ സമീപനം സ്വീകരിക്കണമെന്നും വിഷയങ്ങളെ സംവാദത്തിലൂടെ പരിഹരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ സന്ദേശം പങ്കുവെച്ചത്.
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്