'ഉത്തേജക മരുന്ന്' തിരിച്ചടിയായി; അടുത്ത ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്

2018 ല്‍ ദക്ഷിണകൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ (ഐഒസി) വിലക്ക്. എന്നാൽ കുറ്റക്കാരല്ലെന്ന് തെളിയിക്കുന്ന താരങ്ങള്‍ക്ക് സ്വതന്ത്ര പതാകയ്ക്ക് കീഴില്‍ മത്സരിക്കാമെന്ന് ഐഒസി അറിയിച്ചു.

2014ലെ ഉത്തേജക മരുന്നടി വിവാദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പാരാലിംപിക്സ് മത്സരങ്ങളില്‍ നിന്നും റഷ്യ പുര്‍ണമായി പുറത്താക്കപ്പെട്ടിരുന്നു. അടുത്ത ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോംഗ്ചാംഗിലാണ് ശീതകാല ഒളിമ്പിക്‌സ് അരങ്ങേറുന്നത്.

Read more

ഒളിമ്പിക്സിലും പുറത്തായതോടെ കനത്ത തിരിച്ചടിയാണ് റഷ്യക്ക് നേരിടേണ്ടി വരുന്നത്. കായികലോകം അഴിച്ചുപണിഞ്ഞു ശുദ്ധികലശം നടത്തുകയാണെന്നും അഴിമതി ഇനി മടക്കില്ലെന്നും ഐഒസി വ്യക്തമാക്കി.