തീവ്രവാദത്തിനെതിരെ നടപടിയെടുത്തിലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്

അനുവദിച്ച സമയ പരിധിക്കുള്ളില്‍ തീവ്രവാദത്തിനെതിരെ നടപടിയെടുത്തിലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി എഫ്.എ.ടി.എഫ്. തീവ്രവാദത്തിനെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന് 2020 ഫെബ്രുവരി വരെ സമയമാണ് എഫ്.എ.ടി.എഫ് നല്‍കിയിരിക്കുന്നത്.

2020 ഫെബ്രുവരിക്കുള്ളില്‍ തീവ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ അടുത്ത പ്ലീനറി യോഗത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടിയുണ്ടാകും. ഇതിനുള്ള ആക്ഷന്‍ പ്ലാന്‍ പ്ലീനറി യോഗത്തില്‍ തയാറാക്കും. പാകിസ് നുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുേമ്പാള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എഫ്.എ.ടി.എഫ് ആവശ്യപ്പെട്ടു.

ഭീകരവാദത്തെ തുടച്ചുനീക്കാനായി മുന്നോട്ടുവെച്ച കര്‍മപദ്ധതിയിലെ 27 മാര്‍ഗനിര്‍ദേശങ്ങളില്‍ 22 എണ്ണം നടപ്പാക്കുന്നതിലും പാകിസ്താന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് നിരീക്ഷിച്ചു.നിലവില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുഎന്‍ ഭീകരരായി പ്രഖ്യാപിച്ചവരുള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എഫ്.എ.ടി.എഫില്‍ നിലപാടെടുത്തിരുന്നു. 205 അംഗരാജ്യങ്ങളും യുഎന്‍, ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി എന്നീ സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെട്ട പ്ലീനറി യോഗത്തിലാണ് പാകിസ്താനെ ചൈനയും തുര്‍ക്കിയും മലേഷ്യയും പിന്തുണച്ചത്.