കുടിയേറ്റങ്ങൾ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയായാൽ ഒഴിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും സുരക്ഷാ ഭീഷണി വർധിച്ചാൽ അവ ഒഴിപ്പിക്കുമെന്നും അമേരിക്കൻ‌ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കുടിയേറ്റത്തിന് പുതിയ നിയമനിർമാണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന, കഴിവുള്ള, രാജ്യത്തെ ബഹുമാനിക്കുന്ന വിദേശികള്‍ക്കു മാത്രം കുടിയേറ്റം അനുവദിച്ചാല്‍ മതി. അമേരിക്കന്‍ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള കുടിയേറ്റം മാത്രമേ അനുവദിക്കാനാകൂ. കുടിയേറിയവര്‍ അവരുടെ ബന്ധുക്കളെ കൂടി കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ ഇനിമുതൽ അനുവദിക്കില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.

നിയമാനുസൃതമായി അമേരിക്കയിലേയ്ക്കു കുടിയേറിയ കുടുംബങ്ങളിലെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കും. അമേരിക്കയില്‍ 12 വര്‍ഷം അമേരിക്കയില്‍ വിദ്യാഭ്യാസത്തോടെയും നല്ല സ്വഭാവത്തോടെയും തുടരുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കാമെന്നും ട്രംപ് പറഞ്ഞു.

Read more

സുരക്ഷിതവും ശക്തവുമായ അമേരിക്കയാണ് തന്‍റെ ലക്ഷ്യമെന്നു വ്യക്തമാക്കിയ ട്രംപ് അഭിപ്രായ ഭിന്നതകള്‍ മറന്ന് രാജ്യനന്മക്കായ് ഏവരും ഒരുമിച്ചു നില്‍ക്കണമെന്നും ആഹ്വാനം ചെയ്തു. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.