ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയുടെ തീരത്ത് വിമാനം തകർന്നു വീണ സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതായി ഇന്തോനേഷ്യൻ അന്വേഷകർ അറിയിച്ചു. 62 പേരുണ്ടായിരുന്ന ബഡ്ജറ്റ് എയർലൈൻ വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീഴുകയായിരുന്നു.
Read more
“ഇന്ന് രാവിലെ വരെ ഞങ്ങൾക്ക് രണ്ട് (ബോഡി) ബാഗുകൾ ലഭിച്ചു, ഒന്നിൽ യാത്രക്കാരുടെ വസ്തുക്കളും മറ്റൊന്നിൽ ശരീരഭാഗങ്ങളുമാണ്,” ജക്കാർത്ത പൊലീസ് വക്താവ് യൂസ്രി യൂനുസ് മെട്രോ ടിവിയോട് പറഞ്ഞു.