കടലിനടിയില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് മുങ്ങി മരിച്ചു

കടലിനടിയില്‍ വെച്ച് പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവ് മുങ്ങി മരിച്ചു. ടാന്‍സാനിയയില്‍ അവധിയാഘോഷത്ത്‌നെത്തിയ അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവാണ് മുങ്ങി മരിച്ചത്.

ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് പെമ്പ ദ്വീപിലാണ് സ്റ്റീവനും കാമുകി കെനേഷ അന്റോയിനും അവധിയാഘോഷിച്ചിരുന്നത്.കടലിലേക്ക് ഇറങ്ങിയിരിക്കുന്ന തരത്തില്‍ കിടപ്പുമുറിയുള്ള മരം കൊണ്ടുനിര്‍മിച്ച മുറിയിലാണ് ഇവര്‍ അവിടെ താമസിച്ചുകൊണ്ടിരുന്നത്.

വ്യാഴാഴ്ച കടലില്‍ നീന്തുന്നതിനിടെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പ്ലാസ്റ്റിക് കൂടിലാക്കി സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ഇതിന്റെ വിഡിയോ കെനേഷ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനിശേഷം സ്റ്റീവനു വെള്ളത്തിനുമുകളിലേക്ക് വരാന്‍ സ്റ്റീവന് സാധിച്ചില്ല.അമേരിക്കന്‍ ടൂറിസ്റ്റ് മുങ്ങിമരിച്ചുവെന്ന് ടാന്‍സാനിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.” ഇതിനെ കുറിച്ചു മുഴുവന്‍ പറയുന്നതു വരെ ശ്വാസമടക്കി പടിക്കാന്‍ എനിക്കു കഴിയില്ല.എന്നാല്‍ നിന്നെക്കുറിച്ച് ഞാന്‍ സ്നേഹിക്കുന്നതെല്ലാം എല്ലാദിവസവും കൂടുതല്‍ ഞാന്‍ സ്നേഹിക്കും.എന്റെ ഭാര്യയാകുമോ, എന്നെ വിവാഹം കഴിക്കുമോ”എന്നാണു സ്റ്റീവന്‍ കുറിച്ചിരുന്നത്.