പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സമാധാനക്കരാർ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ലെബനനെ കൂടി ഉൾപ്പെടുത്തിയുള്ള സമാധാനക്കരാറാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ വീണ്ടും ആക്രമിച്ചാൽ പൂർണ ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ഇറാനിൽ വലിയ രീതിയിലുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ, ട്രംപ് നേരിട്ട് ഇടപെട്ട് നെതന്യാഹുവുമായി സംസാരിക്കുകയും ആക്രമണത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് നിലവിൽ നയതന്ത്ര, സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്.