മൊബൈല്‍, ലാപ്‌ടോപ് എന്നിവയിലെ ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിന് 2019-ലെ നൊബേല്‍ പുരസ്കാരം

2019 -ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവര്‍ക്കാണ് പുരസ്‌കാരം. ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

1922-ല്‍ ജര്‍മ്മനിയില്‍ ജനിച്ച ജോണ്‍ ബി ഗുഡ്ഇനഫ്, നിലവില്‍ ടെക്സാസ് സര്‍വകലാശാലയില്‍ അധ്യാപകനാണ്. 1941-ല്‍ യു കെയില്‍ ജനിച്ച സ്റ്റാന്‍ലി വിറ്റിങ് ഹാം നിലവില്‍ അമേരിക്കയിലെ ബിര്‍മിങ്ഹാം സര്‍വകലാശാലയില്‍ അധ്യാപകനാണ്. ജപ്പാന്‍ സ്വദേശിയായ അകിറ യോഷിനോ 1948-ലാണ് ജനിച്ചത്. നിലവില്‍ ജപ്പാനിലെ മെയ്ജോ സര്‍വകാശാലയില്‍ അധ്യാപകനാണ്.

ലിഥിയം അയണ്‍ ബാറ്ററികള്‍ നമ്മുടെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു, മൊബൈല്‍ ഫോണുകള്‍ മുതല്‍ ലാപ്ടോപ്പുകളിലും ഇലക്ട്രിക് വാഹനങ്ങളിലും അവ ഉപയോഗിക്കപ്പെടുന്നു- പുരസ്‌കാര സമിതി നിരീക്ഷിച്ചു. വിവരസാങ്കേതിക-മൊബൈല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തിന് ഊര്‍ജ്ജം പകര്‍ന്നതില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ കണ്ടുപിടിത്തം നിര്‍ണായകപങ്കാണ് വഹിച്ചത്.