ബല്‍റാം മസ്തിഷ്‌കത്തില്‍ മാലിന്യം പേറി നില്‍ക്കുന്ന അല്‍പന്‍; 'നിരോധിക്കപ്പെടേണ്ട മനുഷ്യനാണ് അദ്ദേഹം'; ബല്‍റാമിനെതിരെ എം സ്വരാജ്

എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ എം. സ്വരാജ് എംഎല്‍എ. മനോരമ
ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് സ്വരാജിന്റെ അഭിപ്രായപ്രകടനം.

കോണ്‍ഗ്രസിന്റെ നാലാള്‍ അറിയാവുന്ന ആരും ഇതിനെ ന്യായികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തള്ളിപറഞ്ഞിട്ടുണ്ട്. ഇതു നല്ല കാര്യം തന്നെ. പക്ഷേ ഹീനമായ ആരോപണം ഉന്നയിച്ച ആള്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദേഹത്തെ തിരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദേഹത്തിന്റെ പേരില്‍ നടപടി എടുക്കാനും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനരോഷംമനസിലായിട്ടുണ്ട്. ബല്‍റാം ഇനിയും ഇത് കലയായി സ്വീകരിക്കും.

ഇതു തിരുത്തപ്പെടേണ്ടത് തന്നെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബല്‍റാമിനെ തിരുത്താന്‍ കഴിയില്ല. ബല്‍റാം മസ്തിഷ്‌കത്തില്‍ മാലിന്യം പേറി നില്‍ക്കുന്ന അല്‍പനാണ്.
മണ്‍മറിഞ്ഞ് പോയ മഹാരഥനായ നേതാവിനെതിരെ ആരോപണം ഉന്നയിക്കുകയല്ല അദേഹം ചെയ്തത്. കള്ളം പറയാന്‍ മടിയില്ലാത്ത… എന്ത് ഹീനകാര്യവും പറയാന്‍ മടിയില്ലാത്ത.. ഈ കാലഘട്ടത്തില്‍ നിരോധിക്കപ്പെടേണ്ട മനുഷ്യനാണ് ബല്‍റാമെന്നും എം. സ്വരാജ് വ്യക്തമാക്കി.