സീതാറാം യെച്ചൂരിക്ക് ഇനി സീറ്റില്ലെന്ന് കോടിയേരി; 'ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് അദേഹം മത്സരിക്കില്ല'

സീതാറാം യെച്ചൂരിക്ക് ഇനി സീറ്റില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് അദേഹം മത്സരിക്കില്ല. രണ്ട് തവണ അദേഹം രാജ്യസഭയിലേക്ക് എത്തിയെന്നും അദേഹം പറഞ്ഞു. സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം. ആറന്മുള മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ വീണ ജോര്‍ജിനായി ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍ പ്രചാരണം നടത്തിയില്ലന്നും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യന്ത്രി പിണറായി വിജയനെതിരെയും സമ്മേളനത്തില്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഓഖി ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നു എന്ന് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാന്‍ വൈകിയത് വീഴ്ച്ചയായെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു. പൊലീസിനെതിരേയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പൊലിസില്‍ ഐ.പി.എസ് ഭരണമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. സമ്മേളനങ്ങളിലുട നീളമുള്ള സിപിഐക്കെതിരായ വിമര്‍ശനം ഇന്നും ആവര്‍ത്തിച്ചു.