വലിയ തീ അണയ്ക്കാൻ ചെറിയ ശത്രുവിന്റെ കിണറിൽ നിന്ന് വെള്ളം കോരുന്നതിൽ തെറ്റില്ല; കേന്ദ്ര കമ്മിറ്റിയോട് എ സുരേഷ്

കോണ്‍ഗ്രസുമായുളള സഹകരണവുമായി  ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉരുണ്ട് കൂടിയ പുതിയ പ്രതിസന്ധിയില്‍  എളുപ്പത്തിലുള്ള പരിഹാര നിര്‍ദ്ദേശവുമായി  ഭരണ പരിഷ്കാര കമമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്ച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എ സുരേഷ്. മതേതര രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കേണ്ട സിപിഐഎം വ്യക്തി കേന്ദ്രീകൃത ചര്‍ച്ചയ്ക്ക് സമയം കളയുന്നതയാണ് സുരേഷിന്റെ ആരോപണം.

ഈ ഘട്ടത്തിൽ ബിജെപി എന്ന മുഖ്യ ശത്രുവിനെ നേരിടാൻ കോൺഗ്രസ് സഖ്യം അനിവാര്യമാണെന്ന നിലപാടിലാണ് സുരേഷ്. ഇതിന് കുറിക്ക് കൊള്ളുന്ന ഉദാഹരണമാണ് തന്റെ ഫെയ്‌സ് ബുക്കിൽ സുരേഷ് പോസ്റ്റ് ചെയ്തത്. “”നമ്മുടെ വീട്ടിൽ തീ പടരുന്നു എന്ന് കരുതുക. കിണർ ഉള്ളത് കേവലമായ ഒരു ചെറിയ ശത്രു വിന്റെ വീട്ടിലാണ്.  എന്നാല്‍ തീ അണക്കേണ്ടതു അനിവാര്യമാണ്. അതുകൊണ്ട്

ഏറ്റവും വലിയ ശത്രു ആയ തീ അണക്കാനുള്ള വെള്ളം ആ വീട്ടിലെ കിണറില്‍ നിന്ന് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. തീ പടർന്നാൽ അത് സർവനാശത്തിൽ കലാശിക്കും എന്നത് കൊണ്ട് തന്നെ””

പോസ്റ്റിന്റെ പൂർണ്ണ രൂപം;-

സി പി എം ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ്‌ ഹൈദരാബാദിൽ വെച്ച് നടക്കാൻ പോകുന്നു…..പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം തയ്യാറാക്കാൻ കൊൽക്കത്തയിൽ കേന്ദ്രകമ്മറ്റി യോഗം നടക്കുന്നു… വിഷയം കോൺഗ്രസ്‌ പാർട്ടിയുമായി സഖ്യം വേണമോ എന്നത് സംബന്ധിചാണ്…ഈ തർക്കം കാരാട്ട് യെച്ചൂരി തർക്കം എന്ന നിലയ്ക്ക് മാധ്യമങ്ങൾ ചുരുക്കി കാണുന്നു. സത്യത്തിൽ വിഷയം ഉടലെ ടുത്തത് ഒന്നാം യൂ പി എ സർക്കാരിന്റെ ആണവ കരാറുമായി ബന്ധപ്പെട്ടാണ്… അന്ന് കേന്ദ്ര സർക്കാരിന്റെ പിന്തുണ പിൻവലിക്കുന്ന പ്രശനത്തിൽ കേന്ദ്ര കമ്മിറ്റി രണ്ടു തട്ടിലായിരുന്നു.

ബംഗാൾ ഘടകം ഒന്നടങ്കം പിന്തുണ പിൻവലിക്കുന്നതിനു പൂർണ്ണമായും എതിർപ്പ് ആയിരുന്നു… സിങ്ങൂർ…നന്ദിഗ്രാം പ്രശ്നം കത്തി നിൽക്കുന്ന കാലം മമത ബാനർജിയെ ഇല്ലാതാക്കാൻ ബംഗാളിൽ ഇടതു പക്ഷത്തിനു കോൺഗ്രസ്‌ കൂടിയേ തീരൂ…എന്നത് ആയിരുന്നു ബംഗാൾ സഖാക്കളുടെ വാദം. യെച്ചൂരിയും ആ നിലപാടിൽ… സ്വാഭാവികമായും പ്രായോഗിക രാഷ്ട്രീയം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാരാട്ട് ഇതിനെ എതിർത്തു ഫലത്തിൽ പിന്തുണ പിൻവലിച്ചു.. ഒരു അഖിലേന്ത്യാ ജാഥ കാരാട്ട് നയിച്ചു.. അടുത്ത തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ എം പി മാരുടെ എണ്ണം നേർ പകുതിയിലും താഴെ ആയി.. ബംഗാളിൽ എം എൽ എ മാരുടെ എണ്ണം ദയനീയ മായി ചുരുങ്ങി…കേവലം യെച്ചൂരി പ്രകാശ് തർക്കം എന്നതിൽ ഉപരി.

ഇന്ത്യ ഫാസിസത്തിന്റെ പിടിയിൽ അമർന്നു എന്ന യാഥാർഥ്യം തിരിച്ചറിയാതേ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം പോകുന്നു എന്നത് ഭീതി ജനകമാണ്.. ബി ജെ പി ഒരു രാജ്യ വിപത്തായി….മോഡി ഒരു തികഞ്ഞ ജെനവിരുദ്ധ ഭരണധികാരി ആയി മാറി കഴിഞ്ഞിരിക്കുന്നു… ഇന്ത്യ യെ സ്നേഹിക്കുന്ന എല്ലാ മതേതര രാഷ്ട്രീയ ശക്തികളും ഒന്നിക്കാൻ കാലം ആവശ്യപ്പെടുന്നു… ഫാസിസം കൊടി കുത്തി വാഴുന്ന ഈ കെട്ട കാലത്ത് സെക്കുലർ രാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കേണ്ട സി പി എം വെറും വ്യക്തി കേന്ത്രികൃതമായ ചർച്ച ക്ക് സി സി യുടെ വിലപ്പെട്ട സമയം പാഴാക്കുന്നു…..

https://www.facebook.com/suresh.achu.372/posts/1285392021606143

നമ്മുടെ വീട്ടിൽ തീ പടരുന്നു എന്ന് കരുതുക കിണർ ഉള്ളത് കേവലമായ ഒരു ചെറിയ ശത്രു വിന്റെ വീട്ടിൽ ആണെങ്കിൽ തീ അണക്കേണ്ടതു അനിവാര്യമാണ് എന്നത് കൊണ്ട് തന്നെ ഏറ്റവും വലിയ ശത്രു ആയ തീ അണക്കാനുള്ള വെള്ളം ആ വീട്ടിലെ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല തീ പടർന്നാൽ അത് സർവനാശത്തിൽ കലാശിക്കും എന്നത് കൊണ്ട് തന്നെ…. ഒരു ചെറിയ ഉപമ പറഞ്ഞു എന്നേയുള്ളൂ….. 19,, സംസ്ഥാനം ഭരിക്കുന്ന ബി ജെ പി എന്ന വിപത്തിനെ നേരിടാൻ സർവ്വ അടവും പയറ്റാൻ പാർട്ടിയെ സജ്ജമാക്കി നിർത്തേണ്ട നിർണ്ണായക കേന്ദ്ര കമ്മിറ്റി .. കാലം ആവശ്യപ്പെടുന്ന ദത്യം ഏറ്റെടുക്കാതേ പോകുന്നത് വരട്ടു തത്വംവാദം തന്നെയാണ്.