ബി.ജെ.പിക്ക് വന്‍ തിരിച്ചടി; ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പ് മുന്‍ മന്ത്രി ആം ആദ്മിയില്‍ ചേര്‍ന്നു

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുന്‍ മന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായി ഹര്‍ഷരന്‍ സിംഗ് പാര്‍ട്ടി വിട്ട് ആം ആദ്മിയില്‍ ചേര്‍ന്നു.

ഡല്‍ഹിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളുമാണ് ഹര്‍ഷരന്‍ സിംഗ്. ഹരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഹര്‍ഷരന്‍ നാല് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. മദന്‍ലാല്‍ ഖുരാന നയിച്ച മുന്‍ ദില്ലി മന്ത്രിസഭയില്‍ ഹര്‍ഷരണ്‍ സിംഗ് അംഗമായിരുന്നു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹര്‍ഷരണ്‍ ആപ് അംഗത്വം സ്വീകരിച്ചത്. ഒരു അമ്മയെ പോലെ കെജ്രിവാള്‍ ദില്ലിയെ സേവിക്കുകയാണെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം ഹര്‍ഷരണ്‍ പറഞ്ഞു.