ഉന്നാവൊ കേസ്: പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ കുല്‍ദീപ് സെംഗാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി

ഉന്നാവൊ കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന കുല്‍ദീപ് സിംഗ് സെംഗാര്‍ എം.എല്‍.എയ്ക്കും സഹോദരനുമെതിരെ കൊലപാതകക്കുറ്റം ചുമത്തി. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലാണ് ഡല്‍ഹിയിലെ കോടതി ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിനും ആയുധം കയ്യില്‍ വെച്ചുവെന്ന കേസില്‍ കുടുക്കിയതിനുമാണ് കോടതി എംഎല്‍എയ്‌ക്കെതിരേയും സഹോദരനെതിരേയും കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന് നേരെയുണ്ടായ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തിലുണ്ടായ ഗുരുതര പരിക്കുകള്‍ വന്‍ ഗൂഢാലോചനയുടെ തെളിവാണെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലായിരുന്നപ്പോഴും കുല്‍ദീപ് സിംഗ് സെംഗാര്‍ ഉന്നാവിലെ പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

Read more

എന്നാല്‍ എംഎല്‍എ കുറ്റങ്ങള്‍ നിഷേധിച്ചു. കഴിഞ്ഞ മാസം ഉന്നാവൊ പെണ്‍കുട്ടി റായ്ബറേലിക്കുള്ള പാതയില്‍  പെട്ടിരുന്നു . അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണുള്ളത്. ഉന്നാവൊ കേസിനെ തുടര്‍ന്ന് എം.എല്‍.എയെ ബി.ജെ.പി പുറത്തായിരുന്നു.