ചെന്നൈയില്‍ പശുവിന്റെ വയറില്‍ നിന്ന് നീക്കം ചെയ്തത് 52 കിലോ പ്ലാസ്റ്റിക്ക് മാലിന്യം

തമിഴ്നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയിലേക്ക് (താനുവാസ്) കൊണ്ടുവന്ന പശുവിന്റെ വയറില്‍ നിന്ന് സര്‍ജന്മാര്‍ക്ക് നീക്കം ചെയ്യേണ്ടിവന്നത് 52 കിലോയോളം തൂക്കം വരുന്ന പ്ലാസ്റ്റിക്ക് മാലിന്യം. ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ തിരുമുല്ലവോയല്‍ എന്ന പ്രദേശത്തുനിന്നാണ് പ്ലാസ്റ്റിക്ക് മാലിന്യം വയറില്‍ കുമ്മിഞ്ഞ് കൂടി വയറുവേദന അനുഭവിക്കുന്ന പശു എത്തിച്ചേര്‍ന്നത്. അഞ്ചര മണിക്കൂറോളം എടുത്താണ് പശുവിന്റെ വയറില്‍ കുമ്മിഞ്ഞ് കൂടിയിരുന്ന പ്ലാസ്റ്റിക്ക് മാലിന്യം വെറ്റിനറി സര്‍ജന്മാര്‍ എടുത്ത് മാറ്റിയത്.

പി മുനിരത്‌നം ആറുമാസം മുമ്പ് വെല്ലൂരില്‍ നിന്ന് പശുവിനെ വാങ്ങിയിരുന്നു. 20 ദിവസം മുമ്പ് ഇത് ഒരു കാളക്കുട്ടിയെ പ്രസവിച്ചുവെങ്കിലും അത് വെറും മൂന്ന് ലിറ്റര്‍ പാല്‍ മാത്രമേ ചുരത്തിയിരുന്നുള്ളു. പശുവിന് മലമൂത്രവിസര്‍ജ്ജനം നടത്താന്‍ കഴിയാതെ പാടുപെടുന്നതും കാല് കൊണ്ട് വയര്‍ ഇടയിക്ക് തൊളിയ്ക്കുന്നതും മുനിരത്‌നത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് ബുദ്ധിമുട്ടുന്നത് കണ്ട് മുനിരാതനം മൃഗത്തെ പ്രാദേശിക ആദ്യം പ്രദേശിക ഡോക്ടറെയാണ് കാണിച്ചത്. അവിടുത്തെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് താനുവാസിലേക്ക് കൊണ്ടുവരികയായിരുന്നു.

പശുവിന്റെ വയറിന്റെ 75 ശതമാനം ഭാഗത്തും പ്ലാസ്റ്റിക്ക് കുമ്മിഞ്ഞ് കൂടി കിടക്കുകയായിരുന്നു.അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്താന്‍ സാധിച്ചത്. അതേസമയം രണ്ട് വര്‍ഷം എടുത്താണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വയറിനകത്ത് കുമ്മിഞ്ഞു കൂടിയതെന്ന് വെറ്ററിനറി ക്ലിനിക്കല്‍ മെഡിസിന്‍ പ്രൊഫസര്‍ പി. സെല്‍വരാജ് വിശദീകരിച്ചു.

“ഇത് വളരെ സങ്കീര്‍ണ്ണവും ശസ്ത്രക്രിയയാരുന്നു. വയറിന്റെ ചുമരുകളില്‍ മാലിന്യങ്ങള്‍ ഒട്ടിപ്പിടിച്ചിരുന്നതിനാല്‍ വയറിന്റെ വശങ്ങള്‍ക്ക് വളരെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു”, ശസ്ത്രക്രിയ അസിസ്റ്റന്റ് പ്രൊഫസര്‍ എ. വേലവന്‍ ശസ്ത്രക്രിയ നടത്തിയ മറ്റൊരു ശസ്ത്രക്രിയാ വിദഗ്ധന്‍ ആര്‍. ശിവശങ്കറിനൊപ്പം പറഞ്ഞു. പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സംഘവും പങ്കെടുത്തു. പ്ലാസ്റ്റിക്കുകള്‍ക്കിടയില്‍ കുറച്ച് കുറ്റി, സൂചികള്‍ എന്നിവയും കണ്ടെത്തിയിരുന്നു.