ആറ് ബാങ്കുകളുടെ കൺസോർഷ്യത്തെ 411 കോടി രൂപയ്ക്ക് വഞ്ചിച്ചുവെന്നാരോപിച്ച് സി.ബി.ഐ അടുത്തിടെ കേസെടുത്ത രാം ദേവ് ഇന്റർനാഷണലിന്റെ മൂന്ന് പ്രൊമോട്ടർമാർ രാജ്യം വിട്ടതായി അധികൃതർ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.ബി.ഐയെ സമീപിക്കുന്നതിനു മുമ്പ് തന്നെ ഇവർ രാജ്യത്ത് നിന്നും കടന്നുകളഞ്ഞിരുന്നു.
പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബസുമതി അരി കയറ്റുമതി ചെയ്യുന്ന കമ്പനി, അതിന്റെ ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവർക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കേസെടുത്തിരുന്നു.എസ്.ബി.ഐ ക്ക് 173 കോടിയിലധികമാണ് നഷ്ടമുണ്ടായത്.
കമ്പനിക്ക് മൂന്ന് റൈസ് മില്ലിംഗ് പ്ലാന്റുകളുണ്ടായിരുന്നു. കർനാൽ ജില്ലയിൽ എട്ട് സോർട്ടിംഗ്, ഗ്രേഡിംഗ് യൂണിറ്റുകൾക്ക് പുറമെ വ്യാപാര ആവശ്യങ്ങൾക്കായി സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്ന് എസ്ബിഐ പരാതിയിൽ പറയുന്നു.
എസ്‌ബിഐക്ക് പുറമെ കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങൾ.
കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം സിബിഐ ഇക്കാര്യത്തിൽ തിരച്ചിലൊന്നും നടത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
പ്രതികളെ വിളിച്ചു വരുത്തുന്ന നടപടികൾ ഏജൻസി ആരംഭിക്കും, അവർ അന്വേഷണത്തിൽ സഹകരിച്ചില്ലെങ്കിൽ ഉചിതമായ നിയമനടപടികൾ ആരംഭിക്കും.
എസ്‌ബിഐ സമർപ്പിച്ച പരാതി പ്രകാരം, 2016 ജനുവരി 27 ന് അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) മാറിയിരുന്നു.
അന്വേഷണത്തിൽ, കടം വാങ്ങിയവർ രാജ്യം വിട്ടതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഒരു വർഷത്തിലേറെ അക്കൗണ്ട് എൻപിഎ ആയി മാറിയ ശേഷം 2020 ഫെബ്രുവരി 25- ന് പരാതി നൽകി എന്ന് അധികൃതർ പറഞ്ഞു.
Read more
ബാങ്കുകളുടെ ഫണ്ടിന്റെ ചെലവിൽ നിയമവിരുദ്ധമായി നേട്ടമുണ്ടാക്കാൻ വായ്പക്കാർ പഴയ യന്ത്രങ്ങൾ മുഴുവൻ പഴയ പ്ലാന്റിൽ നിന്ന് നീക്കം ചെയ്യുകയും ബാലൻസ് ഷീറ്റുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.