പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച “മേം ഭീ ചൗക്കീദാര്‍” ക്യാമ്പയിനില്‍ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറും പങ്കാളിയായതിനെ വിമര്‍ശിച്ച നടി രേണുക ഷഹാന് നേരെ അശ്ലീല പരാമര്‍ശവുമായി സംഘപരിവാര്‍ അനുകൂലികള്‍ അണിനിരന്നു . ഇതിനു ചങ്കൂറ്റത്തോടെ മറുപടി നൽകി രേണുക ഷഹാനെയും രംഗത്തെത്തി.
സജീന്ദ്ര ജാ എന്ന സംഘപരിവാര്‍ അനുകൂല പ്രൊഫൈലില്‍ നിന്നായിരുന്നു രേണുകയ്‌ക്കെതിരെ അശ്ലീല കമന്റ് ഇട്ടത്. ” നിങ്ങള്‍ സ്വയം തുണിയുരിയാന്‍ തയ്യാറായാല്‍ നിങ്ങളെ അവര്‍ വെറുതെ മണത്തിട്ട് പോകുമെന്ന് കരുതണ്ട. എം.ജെ അക്ബര്‍ ആരേയും ബലാത്സംഗം ചെയ്തിട്ടില്ല. ആ സ്ത്രീകള്‍ എല്ലാം നന്നായി ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം അവരെ സന്തോഷിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ സല്‍മാന്‍ ഖാനൊപ്പം സന്തോഷിച്ച പോലെ. നിങ്ങള്‍ക്ക് അത് ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു”- എന്നായിരുന്നു ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികളുടെ വായടപ്പിച്ച് രേണുക ഷഹാന്‍ എത്തി. ടോയ്‌ലറ്റിന് പോലും യോജിക്കാത്ത ചിന്തകളാണല്ലോ താങ്കളുടേതെന്നും എത്ര മോശമായാണ് നിങ്ങളുടെ ആലോചന പോകുന്നതെന്നും രേണുക ചോദിച്ചു. ”ഇത്രയും ദുഷിച്ച മനസ്സുള്ള സ്വയം കാവല്‍ക്കാരനെന്ന് വിളിക്കുന്നവനെ കത്തിക്കുകയാണ് വേണ്ടത്. നിങ്ങളെയൊക്കെ കാവല്‍ക്കാരന്‍ എന്ന് വിളിക്കുന്നതിലൂടെ കാവല്‍ക്കാരെ അധിക്ഷേപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. നിങ്ങളുടെ പേരിനപ്പുറം ട്രോള്‍ എന്നാണ് ചേര്‍ക്കേണ്ടത്. നിങ്ങള്‍ക്ക് അതാണ് ചേരുക- രേണുക കുറിച്ചു.
മോദിയുടെ ചൗക്കിദാര്‍ കാമ്പയിനെ പിന്തുണച്ചു കൊണ്ട് എം.ജെ അക്ബര്‍ ട്വിറ്ററില്‍ തന്റെ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു.
‘നിങ്ങളും ഒരു കാവല്‍ക്കാരനായിരുന്നെങ്കില്‍ ഒരു സ്ത്രീ പോലും ഇവിടെ സുരക്ഷിതരായിരിക്കില്ല ‘ എന്നായിരുന്നു അക്ബറിന്റെ ട്വീറ്റിന് മറുപടിയായി രേണുക കുറിച്ചത്
Read more
“ലിമിറ്റ് ഓഫ് ഷെയിംലെസ്നെസ്” എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു രേണുക ട്വീറ്റ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആക്റ്റിവിസ്റ്റുകള്‍ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. രൂക്ഷവിമര്‍ശനത്തിന് പിന്നാലെ അക്ബര്‍ ചൗക്കിദാര്‍ പ്രയോഗം പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു രേണുകയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയത്.