കൊറോണ വൈറസ് ലോക്ക് ഡൗണിനെ തുടർന്ന് തകർച്ചയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെ റിസർവ് ബാങ്കിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. റിസർവ് ബാങ്കിന്റെ നടപടികൾ പണത്തിന്റെ വിനിമയം വർദ്ധിപ്പിക്കുകയും വായ്പ വിതരണം മെച്ചപ്പെടുത്തുകയും കർഷകരെയും ചെറുകിട ബിസിനസ്സ് ഉടമകളെയും ദരിദ്രരെയും സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ ചർച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ധനമന്ത്രി നിർമ്മല സീതാരാമനെ സന്ദർശിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപനം.
“റിസർവ് ബാങ്കിന്റെ ഇന്നത്തെ പ്രഖ്യാപനങ്ങൾ പണത്തിന്റെ വിനിമയം വർദ്ധിപ്പിക്കുകയും ക്രെഡിറ്റ് വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ നടപടികൾ നമ്മുടെ ചെറുകിട ബിസിനസുകൾ, എംഎസ്എംഇകൾ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ), കർഷകർ, ദരിദ്രർ എന്നിവരെ സഹായിക്കും. ഡബ്ല്യുഎംഎ (സംസ്ഥാന സർക്കാരുകൾക്ക് പണമൊഴുക്ക് പ്രശ്നങ്ങൾ പരിഹരിക്കുവന്നതിനുള്ള ക്രെഡിറ്റ് പോളിസി) വർദ്ധിപ്പിച്ച് ഇത് എല്ലാ സംസ്ഥാനങ്ങളെയും സഹായിക്കും,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Today’s announcements by @RBI will greatly enhance liquidity and improve credit supply. These steps would help our small businesses, MSMEs, farmers and the poor. It will also help all states by increasing WMA limits.
— Narendra Modi (@narendramodi) April 17, 2020
മണിക്കൂറുകൾക്ക് മുമ്പ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഒരു വീഡിയോ കോൺഫറൻസിലൂടെ, വായ്പ വിതരണം വർദ്ധിപ്പിക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാന നിക്ഷേപ നിരക്ക് കുറച്ചു, മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഇങ്ങനെ കുറയ്ക്കുന്നത്.
റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് (ബിപിഎസ്) 3.75 ശതമാനമായി കുറച്ചു. മാർച്ച് 27 ന് നിരക്ക് 90 ബിപിഎസ് കുറച്ചിരുന്നു.
വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് കടം വാങ്ങുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്, ഇത് സമ്പദ്‌വ്യവസ്ഥയിലെ പണ വിതരണം നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന ഒരു ധനനയ ഉപകരണമാണ്.
Read more
ഏപ്രിൽ 20 ന് ശേഷം ഗ്രാമീണ മേഖലയിലെ വ്യവസായങ്ങൾ, കാർഷിക മേഖല, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണം സർക്കാർ ലഘൂകരിക്കുമെന്ന് ചൊവ്വാഴ്ച ലോക്ക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.