'എല്ലാവര്‍ക്കും എല്ലാ കാര്യവും അംഗീകരിക്കാനാകില്ല, സവര്‍ക്കര്‍ക്ക് പശു മാതാവല്ലായിരുന്നു'; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എന്‍.സി.പി നേതാവ്

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോള്‍ പിന്തുണയുമായി എന്‍.സി.പി നേതാവ് രംഗത്ത്. ബി.ജെ.പിക്ക് പോലും സവര്‍ക്കറുടെ ആശയങ്ങളില്‍ വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും എല്ലാവര്‍ക്കും എല്ലാ കാര്യവും അംഗീകരിക്കാനാകില്ലെന്ന് എന്‍.സി.പി എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു.

“രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കറെ കുറിച്ച് അദ്ദേഹത്തിന്റെയാത അഭിപ്രായമുണ്ട്. പശു നമ്മുടെ മാതാവല്ലെന്ന് സവര്‍ക്കര്‍ പറഞ്ഞിരുന്നു. പക്ഷേ ബി.ജെ.പിക്ക് പശു മാതാവാണ്. സവര്‍ക്കറും വൈജ്ഞാനികനായിരുന്നു. പക്ഷേ ബി.ജെ.പിക്ക് അത് അംഗീകരിക്കാനാകുമോ..? അതിന് കഴിയില്ല”- ഛഗന്‍ പറഞ്ഞു.

റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് മറുപടി പറയവേയാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറുടെ പേരെടുത്തിട്ടത്. തന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.