തൂക്കിലേറ്റുന്നതിന് മുമ്പുള്ള അവസാന ആഗ്രഹം ചോദിച്ചപ്പോൾ മൗനം പാലിച്ച് നിർ‌ഭയ കേസ് പ്രതികൾ

ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റപ്പെടുന്ന നാല് നിർഭയ കേസ് പ്രതികൾ തങ്ങളുടെ കുടുംബത്തെ അവസാനമായി കാണുന്നതിനോ സ്വത്ത് വീതം വെയ്ക്കുന്നതിനോ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് തിഹാർ ജയിലിലെ വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

വധശിക്ഷ കാത്തു കഴിയുന്ന കുറ്റവാളികൾക്ക് ഏത് കുടുംബാംഗത്തെ അവസാനമായി കാണണമെന്നും, എപ്പോൾ വേണമെന്നും തിരഞ്ഞെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. കുറ്റവാളികൾ തങ്ങളുടെ സ്വത്ത് ആർക്കെങ്കിലും വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാനും ആവശ്യപ്പെടുന്നു.

Read more

പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപ്ത എന്നിവർ ഈ രണ്ട് കാര്യങ്ങളിലും മൗനം പാലിച്ചു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. വധശിക്ഷയിൽ നിന്നും ഒഴിവായി കിട്ടും എന്ന് പ്രതികൾ ഇപ്പോഴും പ്രതീക്ഷിക്കുന്നതു കൊണ്ടായിരിക്കാം മൗനം പാലിക്കുന്നത് എന്നാണ് വിലയിരുത്തൽ.