രാജ്യസഭ രണ്ടാമത്തെ ഭവനമായിരിക്കാം, പക്ഷേ ഒരിക്കലും അത് അപ്രധാനമായ ഭവനമല്ലെന്ന് 250 സമ്മേളനങ്ങൾ പൂർത്തിയാക്കിയ പാർലമെന്റിന്റെ ഉപരിസഭയ്ക്ക് നൽകിയ കൃതജ്ഞതാ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുന്നിടമാണ് രാജ്യസഭ. ശാസ്ത്രജ്ഞർ, കലാ-കായിക മേഖലയിലെ വ്യക്തിത്വങ്ങൾ തുടങ്ങി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാതെ എത്തിയ നിരവധി പേരുടെ സാന്നിദ്ധ്യത്തിലൂടെ രാജ്യസഭക്ക് പ്രയോജനം ഉണ്ടായിട്ടുണ്ട്, മോദി അഭിപ്രായപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കാതെ രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ യോജിച്ച് പ്രവർത്തിക്കണം. സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയും വികസനം രണ്ട് വ്യത്യസ്ത കാര്യങ്ങളല്ല, അവ പരസ്പരം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രാജ്യസഭ ഈ വികാരത്തെ മികച്ച രീതിയിൽ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു, ”അദ്ദേഹം പറഞ്ഞു.
Read more
“നമ്മുടെ രണ്ടാമത്തെ ഭവനത്തെ (രാജ്യസഭ) അപ്രധാന ഭവനമായി പരിഗണിക്കുക എന്ന പിഴവ് ആരും വരുത്തരുത്. ഇന്ത്യയുടെ വികസനത്തിന് പിന്തുണ നൽകുന്ന ഒന്നായി രാജ്യസഭ തുടരണം.” 2003- ൽ രാജ്യസഭയുടെ 200-ാമത് സമ്മേളനത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പറഞ്ഞ വാക്കുകളെ ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.