മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നത് രാജ്യം പിടിച്ചടക്കാന്‍ ; വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎല്‍എ

മുസ്ലീം സമുദായത്തിനെതിരെ വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎല്‍എ രംഗത്ത്. ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യം പിടിച്ചടക്കാനുള്ള ശ്രമമാണ് മുസ്ലീങ്ങള്‍ ചെയ്യുന്നതെന്നാണ് എംഎല്‍എയുടെ ആരോപണം. രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാളാണ് മുസ്ലീം വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ബന്‍വാരി ലാലിന്റെ വിചിത്ര പ്രസ്താവന.

ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായാല്‍ തന്നെ അവരുടെ വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന വേവലാതിയാണ് ഹിന്ദുക്കള്‍ക്ക്. എന്നാല്‍ ഇതൊന്നും മുസ്സീം സമുദായത്തെ ബാധിക്കുന്നില്ല. മുസ്ലീംങ്ങള്‍ 12-14 കുട്ടികളെയാണ് പ്രസവിക്കുന്നത്. മുസ്ലീംങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നീ പദവികള്‍ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ് മുസ്ലീംങ്ങള്‍ നടത്തുന്നതെന്നും ബന്‍വാരി ലാല്‍ ആരോപിച്ചു.

2030ഓടെ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനുള്ള ശ്രമമാണ് മുസ്ലീംങ്ങളുടേത്. രാജ്യത്തെ ജനസംഖ്യ ഉയര്‍ത്തി രാജ്യം പിടിക്കുക എന്നതാണ് മുസ്ലീംങ്ങളുടെ പ്രഥമ ലക്ഷ്യം. രാജ്യത്തിന്റെ വികസനം എന്നതുപോലും അവരുടെ അജണ്ടയിലില്‍ ഇല്ലെന്നും ബന്‍വാരി ലാല്‍ പറഞ്ഞു. മുസ്ലീംങ്ങള്‍ നിയമനിര്‍മാണപദവികളിലെത്തിയാല്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരാകുമെന്നും അദ്ദേഹം ആരോപിച്ചു. ആല്‍വാര്‍ മണ്ഡലത്തില്‍ ജനുവരി 29ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബന്‍വാരിലാലിന്റെ പ്രസ്താവന.