മുംബൈയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മലയാളികളടക്കം നാലുപേര്‍ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ ചാലക്കുടി സ്വദേശി വി കെ ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട്.
രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരുമായി പോയ ഹെലികോപ്റ്ററാണ് മുംബൈയില്‍ തകര്‍ന്നുവീണത് . രണ്ടു പൈലറ്റുമാരും ഒഎന്‍ജിസിയിലെ അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മലയാളികളായ വി.കെ.ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി എന്നിവരെയാണ് കാണാതായത്.
ഒ എന്‍ ജി സി യുടെ ഹെലികോപ്ടര്‍ രാവിലെ 10.20 ന് ജുഹുവില്‍ നിന്ന് പറന്നുയര്‍ന്ന് 20 കിലോമീറ്റര്‍ അകലെ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. തീരസംരക്ഷണ സേന നടത്തിയ തിരച്ചില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒ എൻ ജി സി ഡെപ്യൂട്ടി ജനറൽ മാനേജർ പങ്കജ് ഗാർഗ് മരണമടഞ്ഞതായി സ്ഥിരീകരിച്ചടുണ്ട്.
Read more
10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ടതായിരുന്നു ഹെലികോപ്റ്റര്‍. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) വിഭാഗം അറിയിച്ചു.