മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. കൊലക്കേസിൽ അറസ്റ്റിലായ തന്നെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേർ ചേർന്ന് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തുവെന്ന് 20- കാരിയായ യുവതി പരാതി നൽകി.
ഒക്ടോബർ 10- ന് അഡീഷണൽ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് യുവതി ഇക്കാര്യം പറഞ്ഞത്.
മധ്യപ്രദേശിലെ രേവാ ജില്ലയില പൊലീസ് സ്‌റ്റേഷനിൽ വെച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. സ്റ്റേഷൻ ഇൻ ചാർജ് അടക്കം അഞ്ച് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ യുവതി വ്യക്തമാക്കിയിരിക്കുന്നത്.
Read more
മെയ് ഒമ്പതിനും 2-1 നും ഇടയിലാണ് കൂട്ട ബലാത്സംഗം നടന്നതെന്നും ഒരു വനിതാ കോൺസ്റ്റബിൾ രംഗത്ത് എത്തിയപ്പോൾ അവരെ സംഘം താക്കീത് ചെയ്തെന്നും യുവതി പറയുന്നു.