രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതു മുതൽ, വന്യമൃഗങ്ങൾ ശൂന്യമായ തെരുവുകൾ പ്രയോജനപ്പെടുത്തുകയും പൊതു ഇടങ്ങളിൽ പ്രവേശിക്കുകയും ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് വ്യത്യസ്ത സ്ഥലത്ത് ഒരു വെരുകിനെയും പുള്ളിപ്പുലിയെയും കണ്ടെത്തി.
നഗരത്തിലെ ഗൊൽക്കൊണ്ട പ്രദേശത്തെ നൂറാണി മസ്ജിദ് എന്ന പള്ളിക്കുള്ളിൽ ഒരു വെരുക് സ്വതന്ത്രമായി കറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ, ഹൈദരാബാദിലെ മൈലാർദേവ്പള്ളിയിലെ ദേശീയപാത -7 (എൻഎച്ച് -7) ൽ ഒരു മീഡിയന്റെ അരികിൽ ഒരു പുള്ളിപ്പുലി കിടക്കുന്നത് കണ്ടു.
Going wild in #Hyderabad: #leopard in Mailardevpally under #Cyberabad @ndtv @ndtvindia pic.twitter.com/g2wSFMsGSe
— Uma Sudhir (@umasudhir) May 14, 2020
പുള്ളിപ്പുലിയെ പിടികൂടാനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നഗരം ആസ്ഥാനമായുള്ള നെഹ്‌റു സുവോളജിക്കൽ പാർക്കിന്റെ രക്ഷാ സംഘത്തോടൊപ്പം സ്ഥലത്തെത്തി. പുള്ളിപ്പുലി പരിക്കേറ്റ് കിടക്കുകയായിരുന്നു എന്ന് വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പുള്ളിപ്പുലിയെ കണ്ടത് പ്രദേശവാസികളിലും അതുവഴി കടന്നുപോയ ചില ഇരുചക്രവാഹനക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചു.
മറ്റൊരു റിപ്പോർട്ട് അനുസരിച്ച് രക്ഷാപ്രവർത്തനത്തിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ പുള്ളിപ്പുലി ഓടി രക്ഷപ്പെട്ടു.
Read more
എൻഎച്ച് -7 ൽ രാവിലെ 8: 15 നാണ് പുള്ളിപ്പുലിയെ നാട്ടുകാർ കണ്ടത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ പുള്ളിപ്പുലി ഹൈവേയുടെ അടുത്തുള്ള തുറന്ന സ്ഥലത്തേക്ക് ഓടി. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഡിസിപി ഷംഷാബാദ് പ്രകാശ് റെഡ്ഡിയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.