പോപ്പുലര്‍ ഫ്രണ്ട് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെച്ചു

പോപ്പുലര്‍ ഫ്രണ്ട് നിരോധനം കര്‍ണ്ണാടക ഹൈക്കോടതി ശരിവച്ചു. നിരോധനത്തിനെതിരായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസിര്‍ പാഷ സമര്‍പ്പിച്ച ഹര്‍ജിയാണ് കര്‍ണ്ണാടക ഹൈക്കോടതി തള്ളിയത്.

കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയമെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് വാദിച്ചത്. കര്‍ണാടക സൊസൈറ്റി ആക്ട് അനുസരിച്ചാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹത്തിലെ അധസ്ഥിത വര്‍ഗ്ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടയാണിതെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. അതേ സമയം നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇത് അംഗീകരിച്ച് കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഹര്‍ജി തള്ളിയത്.

കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച്് കൊണ്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. . നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത് .