അവിവാഹിതരായ സ്ത്രീകൾക്ക് മൊബൈൽ നൽകില്ല, പ്രണയവിവാഹത്തിന് പിഴ ലക്ഷങ്ങൾ; വിലക്കുകളുമായി താക്കൂർ സമുദായം

പുത്തൻനിയമങ്ങളും, വിലക്കുകളുമായി വാർത്തകളിൽ നിറഞ്ഞ് ​ഗുജറാത്തിലെ താക്കൂർ സമുദായം.  അവിവാഹതകളായ യുവതികൾക്ക് ഇനി മുതൽ മൊബൈൽ നൽകേണ്ടതില്ലെന്ന വ്യത്യസ്തമായ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് താക്കൂർ സമുദായം.

ഇനി മുതൽ പ്രണയിച്ച് വിവാഹം കഴിക്കുന്നത് കുറ്റകരവും , മൊബൈൽ ഫോൺ  ഉപയോ​ഗിക്കുന്നതിന് കർശനവിലക്കും ബാണസ്കന്ദ ജില്ലയിലെ താക്കൂർ സമുദായത്തിന് ബാധകമാകും.

അവിവാഹിതകളായ സ്ത്രീകൾക്ക് മൊബൈൽ നൽകിയാൽ അവരുടെ മാതാപിതാക്കൾ ഉത്തരവാദികളായിരിക്കും.  കൂടാതെ കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മൊബൈൽ നൽകിയാൽ മൊബൈലിൽ കളിച്ച് സമയം കളയുമെന്നും അതിനാൽ ഫോൺ ഉപയോ​ഗം കർശനമായി വിലക്കണമെന്നുമാണ് സമുദായ തലവൻമാരിലൊരാൾ അഭിപ്രായപ്പെട്ടത്.

Read more

പഠനനിലവാരം മെച്ചപ്പെടുത്താനായി ലാപ്ടോപ്പുകളും , ടാബ്ലറ്റുകളും നൽകുമെന്നും ദന്തിവാദ താക്കൂർ നേതാവ് സുരേഷ് താക്കൂർ വ്യക്തമാക്കി. പ്രണയിച്ച് വിവാഹിതരായാൽ 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ഈടാക്കും.  ആഡംബര വിവാഹങ്ങൾ ഒഴിവാക്കി പകരം ആ തുക പഠനാവശ്യങ്ങൾക്കായി ഉപയോ​ഗിക്കണമെന്നും സുരേഷ് താക്കൂർ പറ‍ഞ്ഞു.