2013 ൽ ഡൽഹിയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കേസിൽ ഡൽഹി കോടതി രണ്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. “നമ്മുടെ സമൂഹത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചില അവസരങ്ങളിൽ ദേവതയായി ആരാധിക്കാറുണ്ടെങ്കിലും നിലവിലെ കേസിൽ ഇരയായ കുട്ടി അസാധാരണമായ അധാർമ്മികതയും അതിക്രൂരതയും അനുഭവിച്ചിട്ടുണ്ട്.” കേസിൽ ജനുവരി 30 ന് ശിക്ഷ പ്രഖ്യാപിക്കാനിരിക്കുന്ന കോടതി നിരീക്ഷിച്ചു.
ഇരയ്‌ക്കെതിരായ കുറ്റകൃത്യം വളരെ ക്രൂരവും ജുഗുപ്‌സാവഹവുമായ രീതിയിലാണ് നടത്തിയത്, സമൂഹത്തിന്റെ കൂട്ടായ മനഃസാക്ഷിയെ ഇത് ഉലച്ചു, പ്രതികളായ മനോജ് കുമാറും പ്രദീപും കുറ്റക്കാരാണെന്ന് പറഞ്ഞ കോടതി കൂട്ടിച്ചേർത്തു.
നിർഭയയുടെ ക്രൂരമായ ബലാത്സംഗത്തിന് നാലുമാസത്തിനുശേഷം നടന്ന ആക്രമണം ഞെട്ടിക്കുന്ന വിശദാംശങ്ങളുമായി തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു. മാധ്യമങ്ങളിൽ ചിലർ ഗുഡിയ എന്ന് പേരിട്ട പെൺകുട്ടിയെ കാണാതാവുകയും പൊലീസ് മാതാപിതാക്കളോട് സ്വയം അന്വേഷിക്കാൻ പറയുകയും ചെയ്തു.
രണ്ടുദിവസത്തിനുശേഷം കിഴക്കൻ ഡൽഹിയിലുള്ള ഒരു വീടിന്റെ ബേസ്മെന്റിൽ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. അവളുടെ സ്വകാര്യ ഭാഗങ്ങൾക്കുള്ളിൽ മെഴുകുതിരികളും കുപ്പികളും കയറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്.
രണ്ട് പ്രതികളെയും ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു, എന്നാൽ നടപടിക്രമ കാലതാമസം കേസിനെ ബാധിച്ചു.
Read more
“വിചാരണ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും ഞങ്ങൾക്ക് നീതി ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.