കാർ വിൽപ്പന വർദ്ധിപ്പിക്കാൻ കമ്പനികൾക്ക് പുറമെ 'ഓഫർ' നൽകി സർക്കാരും; റോഡ് നികുതി വെട്ടിക്കുറച്ച്‌ ഒരു സംസ്ഥാനം

വാഹന വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒക്ടോബർ മുതൽ അടുത്ത മൂന്ന് മാസത്തേക്ക് റോഡ് നികുതി 50 ശതമാനം കുറയ്ക്കാൻ ഗോവ സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചു. വാഹന വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളാണ് എല്ലാ ദിവസവും കമ്പനികൾ പുറത്തിറക്കുന്നത്. റോഡ് നികുതിയിൽ 50% വെട്ടിക്കുറവ് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വാഹന വിൽപ്പന വർദ്ധിപ്പിക്കുന്നതിന് ഇതേ ആശയം സർക്കാർ നടപ്പാക്കിയിട്ടുണ്ട്, ഗതാഗത മന്ത്രി മൗവിൻ ഗോഡിൻഹോ പറഞ്ഞു.

ദസറ, ദീപാവലി ഉത്സവങ്ങൾ അടുത്തുവരുന്നതോടെ സർക്കാർ തീരുമാനം വാഹനങ്ങൾക്കുള്ള ആവശ്യകത വർദ്ധിപ്പിച്ച് വാഹന വിൽപ്പന വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് നികുതി കുറയ്ക്കുന്നതിനുള്ള ഫയൽ അംഗീകാരത്തിനായി നീക്കി. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റോഡ് ടാക്സ് കുറയ്ക്കും, ”ഗോഡിൻഹോ പറഞ്ഞു.

വാഹന വിൽപ്പനയിൽ വലിയ ഇടിവാണ് ഗോവയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗോവയിൽ, ഖനനത്തിൽ വിലക്കേർപ്പെടുത്തിയത് ആളുകളുടെ ഉപഭോഗത്തിനുള്ള ശേഷിയെ സാരമായി ബാധിച്ചു. വാഹന വിൽപ്പന കുറയാൻ ജിഎസ്ടിയും കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ നിന്ന് 15% കുറഞ്ഞു. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ മൊത്തം 19,485 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018 ൽ ഇതേ കാലയളവിൽ ഇത് 22,480 ആയിരുന്നു.