യു.പിയില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ഗ്രാമീണര്‍ നദിയില്‍ ഒഴുക്കുന്നു; യമുനയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയില്‍ 

ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുന്നു. കാണ്‍പൂര്‍, ഹാമിര്‍പൂര്‍ ജില്ലകളില്‍ നിന്ന് യമുനാ നദിയില്‍ ഒരു ഡസനോളം മൃതദേഹങ്ങള്‍ ഒറ്റദിവസം തന്നെ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഈ മൃതദേഹങ്ങളെല്ലാം രണ്ട് ജില്ലകളിലെ ഗ്രാമങ്ങളില്‍ അടുത്തിടെ മരണമടഞ്ഞ കോവിഡ് ബാധിതരുടേതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചതോടെ എല്ലാവര്‍ക്കുമായി അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഗ്രാമീണര്‍ക്ക് വഴിയില്ലാത്തതിനാണ്

ഹാമിർപുരിലെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ശ്മശാനങ്ങളിൽ സംസ്കരിക്കാൻ കാത്തുകിടക്കേണ്ടതിനാൽ മൃതദേഹങ്ങൾ യമുന നദിയിൽ ഒഴുക്കുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു അതേസമയം പ്രാദേശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ഉത്തർപ്രദേശ് പ്രാദേശിക ഭരണകൂടങ്ങൾക്കോ, ജില്ല ഭരണകൂടങ്ങൾക്കോ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല. മരിച്ചവരുടെ കണക്കുകൾ ഇല്ലാത്തതിനാൽതന്നെ മൃതദേഹം എന്തുചെയ്തുവെന്നും ഭരണകൂടങ്ങൾക്ക് വ്യക്തമല്ല. ഇവിടത്തെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് മരണം കൂടുതലാണ്. കാൺപുർ, ഹാമിർപുർ ജില്ലകളിലാണ് മരണനിരക്ക് കൂടുതൽ.

ഹിമർപുരിലെ ഒരു ഗ്രാമത്തിൽ യമുനയുടെ തീരത്താണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുകയാണ് മിക്കവരും ചെയ്യുന്നതെന്നും നാട്ടുകാരിലൊരാൾ പറയുന്നു.

ഹാമിർപുരിന്‍റെയും കാൺപുരിന്‍റെയും അതിർത്തിയിലൂടെയാണ് യമുനയുടെ ഒഴുക്ക്. യമുന നദിയെ പവിത്രമായാണ് ഗ്രാമവാസികൾ കാണുന്നത്. അതിനാൽ പണ്ടുമുതൽക്കേ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലൊഴുക്കുന്ന ആചാരങ്ങൾ ഇവിടെയുണ്ടെന്നായിരുന്നു എ.എസ്.പി അനൂപ് കുമാർ സിങ്ങിന്‍റെ പ്രതികരണം.

Read more

കോവിഡ് 19നെ തുടർന്നുള്ള പേടിയും മൃതദേഹം സംസ്കരിക്കാതെ നദിയിലൊഴുക്കാൻ ഗ്രാമവാസികളെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു