സബര്‍മതിയിലെ സന്ദര്‍ശക ബുക്കില്‍ ട്രംപ് മോദിക്ക് നന്ദി പറഞ്ഞപ്പോള്‍ ഒബാമ എഴുതിയത് ഗാന്ധിയെക്കുറിച്ച്

സബര്‍മതി ആശ്രമത്തിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദി.

മഹാത്മാഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ തനിക്ക് സന്ദര്‍ശനം ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്നാണ് ട്രംപ് കുറിച്ചത്”എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദര്‍ശനമൊരുക്കിയതിന് നന്ദി” ഇതാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കിലെഴുതിയത്.

ആശ്രമവുമായി ബന്ധപ്പെട്ടും മഹാത്മാഗാന്ധിയെ കുറിച്ചുമാണ് സാധാരണ ഇവിടെ സന്ദര്‍ശനം നടത്തുന്നവര്‍ സന്ദര്‍ശക ബുക്കില്‍ എഴുതാറുള്ളത്.

2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ സബര്‍മതി സന്ദര്‍ശിച്ചപ്പോള്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഗാന്ധിയെക്കുറിച്ച് പറഞ്ഞ വാചകമായിരുന്നു കുറിച്ചത്.

“ഗാന്ധിയുടെ മൂല്യങ്ങള്‍ ഇന്നും ഇന്ത്യയില്‍ അനശ്വരമാണ്. ലോകത്തിന് തന്നെ അത് വലിയ സമ്മാനമാണ്. എല്ലാ ആളുകളേയും രാജ്യത്തേയും പോലെ നമ്മളും ആ സ്നേഹത്തിന്റെ അന്തസത്തയിലായിരിക്കും നിലനില്‍ക്കുന്നത്.”, ഇതായിരുന്നു ഒബാമ കുറിച്ചത്.

അതേസമയം ഈ സന്ദര്‍ശനത്തിന് അവസരമൊരുക്കിയ എന്റെ സുഹൃത്ത് മോദിയ്ക്ക് നന്ദിയെന്നായിരുന്നു ട്രംപ് കുറിച്ചത്.