കലാപഭൂമിയില്‍ വെടിയേറ്റു വീണ പതിനാലുകാരന്‍ ജീവിതത്തിലേക്ക്

പൗരത്വ നിയമ ഭേദഗതിയുടെ പേരിലുണ്ടായ പ്രക്ഷോഭങ്ങള്‍ക്കിടെ കലാപകാരികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. കലാപമുണ്ടായപ്പോള്‍ ഓടുന്നതിനിടെ വെടികൊണ്ട് വീണ ഫൈസാന്‍ എന്ന പതിനാലുകാരന്‍ ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളമാണ് വഴിയില്‍ വീണു കിടന്നത്. വേദനയാല്‍ പുളഞ്ഞ് ചോരയൊലിപ്പിച്ച് മണിക്കൂറുകളോളം സഹായം കാത്ത് വഴിയില്‍ കിടന്ന ഫൈസാനെ ഒടുവില്‍ മാധ്യമപ്രവര്‍ത്തകരാണ് പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി ആശുപത്രിയിലാക്കിയത്.

ചെറിയ ജോലികളൊക്കെ ചെയ്താണ് ഗോകുല്‍പുരിയില്‍ രക്ഷകര്‍ത്താക്കളില്ലാത്ത പതിനാലുകാരന്റെ ജീവിക്കുന്നത്. ഏഴാം ക്ലാസ് വരെ മാത്രമാണ് ഫൈസാന്‍ സ്‌കൂളില്‍ പോയത്. അച്ഛനും അമ്മയും ഇല്ലാത്ത ഫൈസാന്‍ ബന്ധുക്കളുടെ സഹായത്തോടെ ചെറിയ ജോലികളൊക്കെ ചെയ്താണ് ജീവിച്ച് പോന്നിരുന്നത്. കലാപം ഉണ്ടായ ദിവസം ഭക്ഷണം വാങ്ങാനിറങ്ങിയപ്പോഴാണ് അക്രമികളുടെ വെടികൊണ്ട് വീണത്.

ചരക്കും പച്ചക്കറിയും കൊണ്ടുപോകാനായി ഏച്ചുകെട്ടിയ ഒരു സൈക്കിളിലാണ് പതിന്നാലുകാരനെ പൊതിഞ്ഞ് കിടത്തിയിരുന്നത്. പുതപ്പുകൊണ്ട് പൊതിഞ്ഞ്, മുറിവ് ചുറ്റിക്കെട്ടിയ കുട്ടിയ്ക്ക് വെടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞു അന്ന് രാവിലെ 11 മണിയോടെ സംഘടിതരായി എത്തിയ ഒരു സംഘം അക്രമികള്‍ സ്ഥലത്ത് അക്രമം അഴിച്ചുവിട്ടു. ഇതിനിടെയാണ് കുട്ടിയ്ക്ക് വെടിയേറ്റത്. സുപ്രീം കോടതിയില്‍ ഡല്‍ഹി കലാപ കേസ് പരിഗണിച്ചപ്പോള്‍, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഈ വീഡിയോ ദൃശ്യങ്ങളടക്കം ഉന്നയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു

ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയ കഴിഞ്ഞ് ഫൈസാന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. വേദന കുറവുണ്ടെന്നും വേഗം നടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ആശുപത്രിയിലെത്തി ഫൈസാനെ കണ്ട ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പിആര്‍ സുനിലിനോട് പതിനാലുകാരന്‍ പറഞ്ഞു.

വീഡിയോ കാണാം:

Read more

കടപ്പാട്:  ഏഷ്യാനെറ്റ് ന്യൂസ്