ആരോഗ്യ സേതു ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കുന്ന വിമാന യാത്രക്കാരെ ക്വാറന്റൈനിൽ നിർത്തേണ്ട ആവശ്യമില്ലെന്ന് തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നതിനായി പൊതുജനങ്ങളുമായി ഓൺലൈൻ ചർച്ചയിൽ ഏർപ്പെട്ട സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
വിമാന നിരക്കുകളും ഏഴ് വിഭാഗത്തിലുള്ള റൂട്ടുകളും ഉൾപ്പെടെ പുതുക്കിയ വിമാന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലും ഹർദീപ് സിംഗ് പുരി സമാനമായ കാര്യം പറഞ്ഞിരുന്നു.
“ആരോഗ്യ സേതു ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസുള്ള യാത്രക്കാരുടെ ക്വാറന്റൈൻ ആവശ്യകത മനസ്സിലാകുന്നില്ല,” ഹർദീപ് സിംഗ് പുരി തന്റെ വെർച്വൽ മീറ്റിംഗിൽ പറഞ്ഞു, ഓഗസ്റ്റിനു മുമ്പ് “അന്താരാഷ്ട്ര വിമാന സർവീസുകളുടെ നല്ലൊരു ശതമാനം” പുനരാരംഭിക്കാൻ സർക്കാർ ശ്രമിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിന് മുമ്പ്, സാഹചര്യം എന്താണെന്നതിനെ ആശ്രയിച്ച്, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങളുടെ മുഴുവനും ഇല്ലെങ്കിലും, നല്ലൊരു ശതമാനം ആരംഭിക്കാൻ ഞങ്ങൾ ശ്രമിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്ന വിമാന യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ക്വാറന്റീനിലോ ഐസൊലേഷനിലോ പോകേണ്ട ആവശ്യമില്ലെന്ന ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു പുരി.
അദ്ദേഹത്തിന്റെ പ്രസ്താവനയെ തുടർന്ന് കേരളം, കർണാടക, അസം എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ ആഭ്യന്തര വിമാന സർവീസുകൾ വഴി എത്തിച്ചേരുന്നവർ ക്വാറന്റീർൈനിൽ പോകണമെന്ന് വാദിച്ചു.
ആഭ്യന്തര വിമാന യാത്രക്കാരുടെ ക്വാറന്റീൻ സംബന്ധിച്ച് അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് വ്യാഴാഴ്ച പുരി പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് വിമാന യാത്ര നിയന്ത്രിക്കുന്ന പരിഷ്കരിച്ച എസ്.ഒ.പികൾ അനുസരിച്ച്, ആരോഗ്യ സേതു അപ്ലിക്കേഷനിൽ “ചുവപ്പ്” കാണിക്കുന്നവരെ വിമാനത്തിൽ കയറാൻ പോയിട്ട് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ പോലും അനുവദിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read more
“നമ്മൾ എന്തിനാണ് ക്വാറന്റൈൻ സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കുന്നത് എന്ന് എനിക്കറിയില്ല, ഇത് ആഭ്യന്തര യാത്രയാണ്. ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുമ്പോള്‍ ബാധകമായ അതേ നിയമങ്ങള്‍ ഇവിടെ ബാധകമാകും … പോസിറ്റീവ് ആയ ആളുകളെ വിമാനങ്ങളിൽ കയറാൻ അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.