നിവാര്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ ചെന്നൈ വിമാനത്താവളവും പ്രധാന റോഡുകളും താത്കാലികമായി അടച്ചു. നിവാർ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് വളരെ അകലെയല്ലാതെ അതിശക്തമായ ചുഴലി കൊടുങ്കാറ്റായി വീശുമെന്നാണ് നിഗമനം. പുതുച്ചേരിയുടെ കാരൈക്കലിനും തമിഴ്‌നാട്ടിലെ മമല്ലപുരത്തിനും ഇടയിൽ വ്യാഴാഴ്ച പുലർച്ചെക്കു മുമ്പ് നിവർ ചുഴലിക്കാറ്റ് കടക്കുമെന്ന് ഐഎംഡിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പറയുന്നു.
ചെന്നൈയിൽ, നിവാർ ചുഴലിക്കാറ്റിന്റെ ആഘാതം നഗരത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയുടെയും വെള്ളം കയറുന്നതിന്റെയും രൂപത്തിലാണ്. വെലച്ചേരി, മഡിപാക്കം, വള്ളുവാർ കോട്ടം, റോയപേട്ട, ട്രിപ്പിൾ, മൗണ്ട് റോഡിന്റെ തൊട്ടടുത്ത വശങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറുന്നതായി റിപ്പോർട്ട് ചെയ്തു.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച വൈകുന്നേരം 7 മുതൽ വ്യാഴം രാവിലെ 7 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അതോടൊപ്പം മറീന ബീച്ച്, പട്ടിനമ്പാക്കം, കാസിമേഡു ഹാർബർ, ബെസന്ത് നഗർ ബീച്ച്, തിരുവൻമിയൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന എല്ലാ റോഡുകളും അടച്ചുപൂട്ടുന്നതായും അധികൃതർ അറിയിച്ചു.
#WATCH: Shutters of Chembarambakkam Lake opened to release water into Adyar River, in order to avert flooding. #TamilNadu pic.twitter.com/gztfVJgORN
— ANI (@ANI) November 25, 2020
Read more
ഇന്ന് കാലത്തു ചെന്നൈയിലെ ചെമ്പരംബക്കം തടാകത്തിന്റെ കവാടങ്ങൾ അമിതമായി വെള്ളം പുറന്തള്ളാൻ തുറന്നിരുന്നു. 2015- ന് ശേഷം ആദ്യമായാണ് ചെമ്പരംബക്കം തടാകത്തിന്റെ കവാടങ്ങൾ തുറന്നത്.