വില്‍ക്കുന്നത് ഹലാല്‍ ഭക്ഷണമെന്ന് മക്‌ഡൊണാള്‍ഡ്; ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം

സൊമാറ്റോക്കു പിന്നാലെ അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സിനും ബഹിഷ്‌കരണ ഭീഷണി. തങ്ങളുടെ എല്ലാ റസ്റ്റോറന്റുകളിലും ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നണ്ടെന്ന് മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ബഹിഷ്‌കരണ ആഹ്വാനം നിറയുന്നത്. തീവ്രഹിന്ദു സ്വഭാവമുള്ള സൈബര്‍ അണികളാണ് ഇതിനു പിന്നില്‍.

ബഹിഷ്‌കണ ആഹ്വാനവുമായി #BoycottMcDonalds എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗും ആരംഭിച്ചിച്ചിട്ടുണ്ട്. ഹിബ ഇല്‍യാസ് എന്നയാളുടെ അന്വേഷണത്തിന് മക്‌ഡൊണാള്‍ഡ് നല്‍കിയ മറുപടിയിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

മക്‌ഡൊണാള്‍ഡിന് ഇന്ത്യയില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. എല്ലാ റെസ്റ്ററന്‍ഡിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കമ്പനി മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യം റസ്റ്ററന്‍ഡ് മാനേജര്‍മാരോട് ചോദിച്ച് മനസ്സിലാക്കാമെന്നും കമ്പനി വ്യക്തമാക്കി.

ഇതിന് പിന്നാലെ ഒരു കൂട്ടര്‍ മക്‌ഡൊണാള്‍ഡിനെതിരെ ബഹിഷ്‌കരണ ഹാഷ്ടാഗുകളുമായി പ്രത്യക്ഷപ്പെടുകയായിരുന്നു.

ഹലാല്‍ രീതിയില്‍ അറുത്ത ജീവികളുടെ മാംസം ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്ക് വിളമ്പുന്നതിലുള്ള ശരിയല്ലെന്നാരോപിച്ചാണ് മക്‌ഡൊണാള്‍ഡ്‌സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം. ജീവികളുടെ കഴുത്തിലെ ഞരമ്പും ശ്വാസനാളവും രക്തക്കുഴലുകളും മുറിയുന്ന വിധത്തിലുള്ള അറവു രീതിയാണ് ഹലാലിലേത്. ഒറ്റവെട്ടിന് കഴുത്ത് ഛേദിക്കുന്ന “ജട്ക” രീതിയിലുള്ള മാംസങ്ങളാണ് ഹിന്ദുക്കള്‍ക്ക് വേണ്ടതെന്നും മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ ഈ രീതിയിലുള്ള ഭക്ഷണം ആവശ്യപ്പെടണമെന്നും ട്വീറ്റുകളില്‍ പറയുന്നു.

ജൂലൈയില്‍ സമാന സംഭവത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ ആപ്ലിക്കേഷനായ സൊമോട്ടോ ഒരു ട്വിറ്ററാറ്റിക്ക് മറുപടി നല്‍കിയത് വൈറലായിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നായിരുന്നു സൊമോട്ടോയുടെ ട്വീറ്റ്.

https://twitter.com/TPrasadSpeaks/status/1164745263262707712

https://twitter.com/upasanatigress/status/1164735955682521089