മഹാരാഷ്ടയില്‍ അടച്ചിട്ട കടയില്‍ മനുഷ്യന്റെ തലച്ചോറ് ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍

മഹാരാഷ്ട്രയില്‍ മുംബൈ നാക ഏരിയയിലെ അടച്ചിട്ട ഒരു കടയ്ക്കുള്ളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്. കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ട ഈ കടയില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സമീപവാസികള്‍ ഞായറാഴ്ച പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം.

കടമുറിക്കുള്ളില്‍ നിറയെ പാഴ്വസ്തുക്കളായിരുന്നു. കൂടിക്കിടക്കുന്ന പാഴ്വസ്തുക്കള്‍ക്കിടയിലുള്ള രണ്ട് പ്ലാസ്റ്റിക് പാത്രങ്ങള്‍ തുറന്നപ്പോള്‍ മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി മനുഷ്യാവശിഷ്ടങ്ങള്‍ ഫോറന്‍സിക് സംഘം കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Read more

കട ഉടമയുടെ രണ്ട് ആണ്‍മക്കളും ഡോക്ടര്‍മാരാണ്. അതിനാല്‍ ഈ ഭാഗങ്ങള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരിക്കാനാണ് സാധ്യത. എന്നിരുന്നാലും, എല്ലാ സ്ഥലങ്ങളിലേക്കും അന്വേഷണം നടത്തും. ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.